നമ്മളിൽ പലരും 4ജിയുടെ വേഗം അനുഭവിച്ചുതുടങ്ങിയിേട്ടയുള്ളൂ. അപ്പോഴേക്കും 4ജി (നാലാം തലമുറ) യുടെ കാലം പതിയെ മങ്ങുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇനി വേഗവും വ്യക്തതയുമേറിയ 5ജി സെല്ലുലർ നെറ്റ്വർക്കിെൻറ കാലമാണ്. അതിനുള്ള പരീക്ഷണങ്ങൾ ഇതിനകം 18 ആഗോള നെറ്റ്വർക്ക് സേവനദാതാക്കൾ തുടങ്ങിയതായാണ് വിവരം. യു.എസിലെ വെരിസോൺ, എ.ടി ആൻഡ് ടി, സ്പ്രിൻറ്, യു.കെയിലെ ബി.ടി, വോഡഫോൺ, ആസ്ട്രേലിയയിലെ ടെൽസ്ട്ര തുടങ്ങിയവ ഇൗ പട്ടികയിലുണ്ട്.
ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും 5 ജി നെറ്റ്വർക്ക് ലഭിക്കണമെങ്കിൽ 5ജി മോഡം ഘടിപ്പിക്കണം. ക്വാൽകോം എന്ന പ്രോസസർ കമ്പനി 5ജി മോഡം ഇറക്കും. ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ X50 5G NR മോഡം മൊബൈൽ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ 12ഒാളം പേഴ്സനൽ കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ കമ്പനികൾ ക്വാൽകോമുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. NR എന്നാൽ ന്യൂ റേഡിയോ. ക്വാൽകോമിെൻറ 5ജി മോഡം ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ 2019ൽ തന്നെ എത്തുമെന്നും പറയുന്നു.
ൈചനീസ് കമ്പനി വിവോയാണ് ഇൗ വാഗ്ദാനവുമായി മുൻനിരയിലുള്ളത്. ഷിയോമി, നോക്കിയ, സോണി, എൽജി, ഒപ്പോ, സെഡ്.ടി.ഇ എന്നീ ഫോൺ കമ്പനികളും മോഡത്തിന് ഒരുമിച്ചിട്ടുണ്ട്. ഫ്യുജിറ്റ്സു, ഇൻസീഗോ/നോവാടെൽ വയർെലസ്, നെറ്റ്കോം വയർെലസ്, നെറ്റ്ഗിയർ, ഷാർപ്, സീയെറ വയർെലസ്, ടെലിത്, വിങ്ടെക്, ഡബ്ല്യൂ.എൻ.സി എന്നിവയാണ് മറ്റ് കമ്പനികൾ. സ്മാർട്ട്ഫോണുകൾക്ക് പുറമെ സെല്ലുലർ കണക്ടിവിറ്റിയുള്ള പി.സികൾ, വി.ആർ^എ.ആർ ഹെഡ്മൗണ്ടഡ് ഡിസ്പ്ലേകൾ, മൊബൈൽ ബ്രോഡ്ബാൻഡ് എന്നിവയിലും 5ജി മോഡം എത്തും. 6 ജിഗാഹെർട്സിൽ താഴെയും മില്ലീമീറ്റർ വേവ് സ്പെക്ട്രത്തിലുമുള്ള ബാൻഡുകളാണ് ഇവിടെ 5ജിയിൽ ഉപയോഗിക്കുക.
20 ജിഗാബൈറ്റ് വേഗം
സെക്കൻഡിൽ ഒരു ജിഗാബൈറ്റ് മുതൽ 20 ജിഗാബൈറ്റ് വരെയാണ് 5ജിയുടെ വേഗം. 4ജിയിൽ ഇത് സെക്കൻഡിൽ 100 മെഗാബൈറ്റ് മുതൽ ഒരു ജിഗാബൈറ്റ് വരെയായിരുന്നു. കൂടുതൽ പ്രതികരണശേഷി (തൊടുേമ്പാൾ തന്നെ വീഡിയോകൾ തുറക്കുക), ബാറ്ററി ഉപയോഗം കുറവ് എന്നിവയാണ് 4ജിയുമായി താരതമ്യം ചെയ്താൽ മേന്മ. അതിവേഗ ബ്രൗസിങ്, അതിവേഗ ഡൗൺലോഡ്, മികച്ച വിഡിയോ സ്ട്രീമിങ്, വേഗത്തിൽ ക്ലൗഡ് ആക്സസ് എന്നിവക്ക് 5ജി സഹായിക്കും. 5ജി പിന്തുണയുള്ള എച്ച്.ടി.സിയുടെ ഹാൻഡ്സെറ്റ് U12 അടുത്തിടെ തയ്വാനിൽ നടന്ന വാണിജ്യ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. സെക്കൻഡിൽ 809.58 മെഗാബൈറ്റാണ് ഇതിെൻറ ഡൗൺലോഡ് വേഗത. നെറ്റ്വർക്ക് സിസ്റ്റങ്ങളായ 1ജി^1982, 2ജി^1992, 3ജി^ 2001, 4ജി ^2012 എന്നിങ്ങനെയാണ് രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.