മോസ്കോ: ലോകത്തെങ്ങും ഭീതി പരത്തിയ മരണക്കളി ‘ബ്ലൂ വെയിലി’െൻറ ബുദ്ധികേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന 17കാരിയെ റഷ്യയിൽ അറസ്റ്റുചെയ്തു. ബ്ലൂ വെയിൽ ചാലഞ്ചിന് പുതിയ അഡ്മിൻ ഉണ്ടാക്കുകയും ടാസ്ക് പൂർത്തിയാക്കിയില്ലെങ്കിൽ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ്.
ഇൻറർനെറ്റ് ഗെയിമിൽ 50-ദിവസം നീളുന്ന കളികളാണുള്ളത്. ഗെയിം നിയന്ത്രിക്കുന്ന ആൾ നൽകുന്ന 50 വെല്ലുവിളികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്നതോടെ കളിക്കുന്നയാൾ ആത്മഹത്യചെയ്യുന്നു എന്നാണ് കരുതുന്നത്. ലോകത്താകമാനം 130 ആത്മഹത്യ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
റഷ്യയുടെ കിഴക്കൻ പ്രദേശത്തുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്ന വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇൗ വീട്ടിൽ നിന്ന് നേരേത്ത അറസ്റ്റിലായ മനഃശാസ്ത്രവിദ്യാർഥി ഫിലിപ് ബുഡേകിെൻറ ചിത്രം പൊലീസ് കണ്ടെടുത്തു. ബ്ലൂവെയിൽ െഗയിം കണ്ടുപിടിച്ചത് താനാണെന്ന് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് ബുേഡകിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കേസിൽ മൂന്നുവർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്.നേരേത്ത ഗെയിം കളിക്കാൻ തുടങ്ങിയ പെൺകുട്ടി പിന്നീട് അതിെൻറ അഡ്മിനിസ്ട്രേറ്റർ ആയി മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗെയിം കളിക്കുന്ന നിരവധി പേർക്ക് പെൺകുട്ടി നിർേദശങ്ങൾ നൽകുകയും കളി പാതിവഴിക്ക് അവസാനിപ്പിച്ചാൽ കളിക്കുന്നയാളെയോ കുടുംബാംഗങ്ങളെയോ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ ഇറിന വോൾക്ക് പറഞ്ഞു. ഒരു ഡസനിലേറെ പേർക്കാണ് ഇവർ വധഭീഷണി അയച്ചത്. സ്വയം ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള കടുത്ത ടാസ്കുകളാണ് പെൺകുട്ടി ഗ്രൂപ് അംഗങ്ങൾക്ക് നൽകിയിരുന്നത്.കഴിഞ്ഞ ജൂലൈയിൽ കൗമാരക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിെച്ചന്ന കുറ്റം ചുമത്തി ഇലിയ സിഡോറോവ് എന്ന 26 കാരനെ മോസ്കോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്ലൂ വെയിൽ ഗെയിമിന് സമാനമായ േപ്രരണകൾ ഇയാൾ മറ്റുള്ളവർക്ക്
നൽകിയിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.