സുനിത വില്യംസ്
വാഷിങ്ടൺ: ആറ് ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ട് എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങാൻ ഒരുങ്ങുന്നു. ഇവരുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ എൻഡവർ വാഹനത്തിലാണ് ഇരുവരും ഭൂമിയിൽ തിരിച്ചെത്തുക.
മാർച്ച് 12ന് എൻഡവർ ഭൂമിയിൽനിന്ന് കുതിക്കും. മാർച്ച് 20ഓടെ സുനിതക്ക് ഭൂമിയിലെത്താനാകും. നേരത്തേ നിശ്ചയിച്ചതനുസരിച്ച്, മാർച്ച് 25നായിരുന്നു പേടകം ഭൂമിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്നത്. ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്കോവ് എന്നിവരെ വഹിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന എൻഡവറിൽ വില്യംസും വിൽമോറും നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും മടങ്ങും.
സുനിതയും വിൽമോറും ജൂൺ അഞ്ചിനാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കം മുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.