7,000 രൂപയ്ക്ക് സോഫ ഒ.എൽ.എക്സിലിട്ടു; യുവാവിന് നഷ്ടമായത് 63,500 രൂപ

മുബൈ: ഒ.എൽ.എക്സിൽ സോഫ വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 63,500 രൂപ. മുംബൈ സ്വദേശിയാണ് 7,000 രൂപയ്ക്ക് സോഫ ഒ.എൽ.എക്സിലിട്ടത്. എന്നാൽ, ഒരു സൈബർ കുറ്റവാളി സോഫ വാങ്ങാനെന്ന വ്യാജേന സെല്ലറെ ബന്ധപ്പെടുകയായിരുന്നു. പലതവണയായി യുവാവിനെ കബളിപ്പിച്ചാണ് 63,500 രൂപ തട്ടിപ്പുകാരൻ നേടിയെടുത്തത്. ഭയന്ദർ സ്വദേശിയും ലാബ് ഒാപറേറ്ററുമായ യുവാവ് സംഭവവുമായി ബന്ധപ്പെട്ട് നവ്ഘർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ക്യൂ.ആർ കോഡ് തട്ടിപ്പ്

ഒ.എൽ.എക്സിലിട്ട സോഫ വാങ്ങാൻ താൽപര്യമുള്ള അന്ദേരിയിലെ ഫർണിച്ചർ ഷോപ്പുടമ എന്ന് കാട്ടിയാണ് യുവാവുമായി തട്ടിപ്പുകാരൻ ബന്ധപ്പെടുന്നത്. ശേഷം പരാതിക്കാരന് സ്കാൻ ചെയ്യാനായി ഒരു ക്യൂ.ആർ കോഡും അയാൾ അയച്ചുകൊടുത്തു. ആ കോഡ് സ്കാൻ ചെയ്ത് ഒരു രൂപ ഇ-വാലറ്റായി നൽകിയാൽ രണ്ട് രൂപ പരാതിക്കാരന് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. യുവാവ് പറഞ്ഞതുപോലെ ചെയ്യുകയും രണ്ട് രൂപ ലഭിക്കുകയും ചെയ്തു.

അടുത്തതായി 3,500 രൂപയാണ് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്താൽ 7,000 രൂപ തരാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു. 3,500 രൂപ അയച്ചുനൽകിയെങ്കിലും, അത് ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം കിട്ടിയില്ല, എന്ന് പറഞ്ഞുകൊണ്ട് പരാതിക്കാരന് മറ്റൊരു ക്യൂ.ആർ കോഡ് അയച്ചുകൊടുത്തു. പിന്നീട് സാേങ്കതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണയായി ക്യൂ.ആർ കോഡുകൾ തട്ടിപ്പുകാരൻ അയച്ചുകൊടുത്തു. അപ്പോഴൊക്കെ അത് സ്കാൻ ചെയ്ത് പണം ട്രാൻസ്ഫർ ചെയ്ത പരാതിക്കാരന് അവസാനം 63,500 രൂപയോളം നഷ്ടമായതോടെയാണ് താൻ പറ്റിക്കപെടുകയാണെന്ന ബോധം വന്നത്. പിന്നാലെയാണ് ലോക്കൽ പൊലീസിൽ പരാതി നൽകിയത്.

മീര-ഭയന്ദർ വസായ്-വിരാർ കമ്മീഷണറേറ്റിലെ നവഘർ പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ തിങ്കളാഴ്ച എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Mumbai man tries to sell sofa online loses rs 63500 in fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.