യുവാവിന് വെറുതെ കിട്ടിയത് രണ്ടു കോടി: അബദ്ധം പറ്റിയതെന്ന് ഗൂഗിൾ

വാഷിങ്ടൺ: അമേരിക്കയിലെ എൻജീനിയർക്ക് ഗൂഗിളിൽ നിന്ന് വെറുതെ കിട്ടിയത് 2,50,000 ഡോളർ. അമേരിക്കയിലെ യുഗ ലാബ്‌സിലെ സ്റ്റാഫ് സെക്യൂരിറ്റി എൻജീനിയറായ സാം ക്യൂറിക്കാണ് രണ്ടു കോടിയോളം രൂപ ലഭിച്ചത്. വിവരം ട്വിറ്ററിലൂടെയാണ് ക്യൂറി പങ്കുവെച്ചത്. ഗൂഗിളിനെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങൾക്ക് ഈ പണം തിരിച്ചു വേണ്ടെങ്കിൽ സാരമില്ല എന്നും ക്യൂറി ട്വിറ്ററിൽ കുറിച്ചു.

ഇതോടെ തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്ന് ഗൂഗിൾ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അമേരിക്കൻ മാധ്യമം എൻ.പി.ആറിന് നൽകിയ പ്രസ്താവനയിൽ ഗൂഗിൾ പറഞ്ഞു.

തനിക്ക് വേണമെങ്കിൽ പണം ഉപയോഗിക്കാമായിരുന്നെന്നും, എന്തായാലും ഗൂഗിൾ അത് തിരിച്ചു എടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കാത്തിരുന്നതെന്നും ക്യൂറി എൻ.പി.ആറിനോട് പറഞ്ഞു.

താൻ ഒരു ഹാക്കറും ബിഗ് ബൗണ്ടി ഹണ്ടറുമാണെന്ന് ട്വിറ്ററിൽ ക്യൂറി വ്യക്തമുക്കുന്നു. സോഫ്ട്‍വെയറുകളിലെ തകരാറുകൾ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നതിനാണ് ബിഗ് ബൗണ്ടി ഹണ്ടിങ്‌ എന്ന് പറയുന്നത്. ഇതിനു കമ്പനികൾ വലിയ പ്രതിഫലം കൊടുക്കാറുണ്ട്.

Tags:    
News Summary - man recieved 250000$ from google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.