പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫിൽ ചെയ്യും; പുതിയ ഫീച്ചറുമായി ഗൂഗ്ൾ ക്രോം

ഗൂഗ്ൾ ക്രോമിൽ ഇപ്പോൾ പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ തുടങ്ങിയ സുപ്രധാന രേഖകളുടെ വിവരങ്ങൾ ഓട്ടോഫിൽ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. വെബ്‌സൈറ്റുകളിൽ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഉപയോക്താക്കളുടെ സമയം ലാഭിക്കാനാണ് ക്രോം ഓട്ടോഫിൽ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതുവരെ പേര്, വിലാസം എന്നിവയായിരുന്നു ഓട്ടോഫിൽ ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ തുടങ്ങിയ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും സുരക്ഷിതമായി സേവ് ചെയ്യാനും ആവശ്യമുള്ളപ്പോൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കാനും സാധിക്കും.

നിങ്ങൾ അനുമതി നൽകുമ്പോൾ മാത്രമേ ക്രോം ഓട്ടോഫിൽ ഡാറ്റ സംരക്ഷിക്കുകയുള്ളൂവെന്നും ബ്രൗസർ ഈ വിവരങ്ങൾ എൻക്രിപ്ഷൻ വഴി സംരക്ഷിക്കുമെന്നും ഗൂഗ്ൾ വ്യക്തമാക്കി. ഓട്ടോഫിൽ ചെയ്യുന്നതിന് മുമ്പ് ഉപയോക്താവിന്‍റെ പാസ്‌വേഡോ മറ്റ് സുരക്ഷാ പരിശോധനകളോ ആവശ്യപ്പെടും.

ക്രോമിന്‍റെ സെറ്റിങ്സിലെ 'പേയ്മെന്‍റ് മെത്തേഡ്സ് ആൻഡ് അഡ്രസസ്' എന്ന ഭാഗത്ത് ഇതിനായുള്ള പുതിയ വിഭാഗം ഉണ്ടാകും. അവിടെ ഉപയോക്താക്കൾക്ക് അവരുടെ രേഖകളുടെ വിവരങ്ങൾ ചേർക്കാൻ കഴിയും. യാത്രകൾക്കും സർക്കാർ സേവനങ്ങൾക്കും വേണ്ടിയുള്ള അപേക്ഷകൾക്ക് ഈ നീക്കം ഓൺ‌ലൈൻ ഫോമുകൾ പൂരിപ്പിക്കുന്നത് കൂടുതൽ വേഗവും സൗകര്യപ്രദവുമാക്കും.

എ.ഐ ബ്രൗസറുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. ആഴ്ചകൾക്ക് മുമ്പ്, ഗൂഗ്ൾ എ.ഐ പ്രോ, ഗൂഗ്ൾ എ.ഐ അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജെമിനി ഇൻ ക്രോം യു.എസിലെ എല്ലാ മാക്, വിൻഡോസ് ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരുന്നു. ഭാവിയിൽ ക്രോമിലേക്ക് ഏജന്റ് കഴിവുകൾ കൊണ്ടുവരാനും, എ.ഐ മോഡ് സെർച്ചിങ് ഫീച്ചർ അഡ്രസ് ബാറിൽ ചേർക്കാനും, ഓട്ടോമാറ്റിക് പാസ്‌വേഡ് റീസെറ്റുകൾ പുറത്തിറക്കാനും മറ്റും പദ്ധതിയിടുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു

Tags:    
News Summary - Chrome can now autofill your passport and drivers license and vehicle registration info

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.