ലണ്ടൻ: 12 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ ചോർന്നതായും ഇതിൽ 81,000 അക്കൗണ്ടുകളിലെ വിവരങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ട്. യുക്രെയ്ൻ, റഷ്യ, യു.കെ, യു.എസ്, ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ വിവരങ്ങളാണ് ചോർന്നത്. ചോർന്ന വിവരങ്ങൾ പണം വാങ്ങി കൈമാറിയതായും റിപ്പോർട്ടിലുണ്ട്.
സെപ്റ്റംബറിലാണ് ചോർച്ച ആദ്യമായി ശ്രദ്ധയിൽ പെട്ടത്. എന്നാൽ, ഫേസ്ബുക്ക് സൈബർ ആക്രമണത്തിനിരയായിട്ടില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകൾ തടയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ കേംബ്രിജ് അനലിറ്റിക കമ്പനി ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയത് ബ്രിട്ടനിലടക്കം അന്വേഷണത്തിലേക്ക് നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.