വാഷിങ്ടൺ: സമൂഹമാധ്യമങ്ങളിെല അതികായന്മാരായ ഫേസ്ബുക്ക് രാഷ്ട്രീയപ്രചാരണങ്ങൾ കൂടുതൽ സുതാര്യമാക്കാനൊരുങ്ങുന്നു. പരസ്യം നൽകുന്നയാളുടെ വ്യക്തിത്വ നിർണയം പൂർത്തിയാക്കാത്തിടത്തോളം ഫേസ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങൾ അനുവദിക്കില്ല.
രാഷ്ട്രീയേമാ പ്രശ്നാധിഷ്ഠിതമോ ആയ പരസ്യങ്ങൾ സ്വീകരിക്കണെമങ്കിൽ ആളുകളുടെ വ്യക്തിത്വവും എവിടെയാണുള്ളെതന്നും വെളിപ്പെടുത്തണം. അംഗീകാരം ലഭിക്കുന്നതുവരെ രാഷ്ട്രീയപരസ്യങ്ങൾ നൽകുന്നതിൽ നിന്ന് പരസ്യദാതാക്കളെ നിരോധിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ഫേസ്ബുക്കിെൻറ മുകളിൽ ഇടതുഭാഗത്തായി രാഷ്ട്രീയപരസ്യം എന്ന് രേഖപ്പെടുത്തിയാണ് രാഷ്ട്രീയപരസ്യങ്ങൾ പ്രദർശിപ്പിക്കുക. എന്നാൽ, ഇത്തരത്തിൽ ആലേഖനം ചെയ്യേണ്ടതായ എല്ലാ പരസ്യങ്ങളും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന കാര്യം മനസ്സിലാക്കുന്നതായും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
വിവരചോർച്ച കണ്ടെത്താൻ കഴിയും –സാൻറ്സ്ബർഗ്
ന്യൂയോർക്: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്ന് കേംബ്രിജ് അനലിറ്റികക്ക് ലഭിച്ചതുപോലെ മറ്റു സ്വകാര്യതാലംഘനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫേസ്ബുക്കിന് കണ്ടെത്താൻ സാധിക്കുമെന്ന് ഫേസ്ബുക്കിെൻറ ചീഫ് ഒാപറേറ്റിവ് ഒാഫിസർ ഷെറിൽ സാൻറ്സ്ബർഗ് പറഞ്ഞു. ഫേസ്ബുക്ക് മറ്റുകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നതുപോലെ സ്വകാര്യതക്ക് ശ്രദ്ധ കൊടുക്കുന്നുണ്ട്.
കേംബ്രിജ് അനലിറ്റിക വിവരങ്ങൾ നീക്കം െചയ്തെന്നാണ് വിശ്വസിച്ചിരുന്നത്. അവർ തങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഫേസ്ബുക്ക് ഉദ്യോഗസ്ഥർ ഇക്കാര്യം ഒളിച്ചുവെക്കാൻ ശ്രമിച്ചതായുള്ള വാർത്തകൾ ഷെറിൽ സാൻറ്സ്ബർഗ് നിഷേധിച്ചു. വിവരചോർച്ചയെക്കുറിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളെ അറിയിക്കണമായിരുന്നെന്ന് ഷെറിൽ സാൻറ്സ്ബർഗ് സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.