െഎഫോണിനെ വെല്ലാൻ എംഫോൺ 8

ആപ്പിൾ, സാംസങ് എന്നിവയുടെ പുതിയ പതിപ്പുകളിലെ സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ സമ്മാനിക്കുകയാണ് ‘എംഫോൺ 8’. 1080x1920 പിക്സൽ ഫുൾ എച്ച്.ഡി െറസലൂഷനുള്ള അഞ്ചര ഇഞ്ച് എൽ.ജി ഡിസ്േപ്ലയാണ് ഇതിൽ. ഒരു ഇഞ്ചിൽ 401 പിക്സൽ വ്യക്തത തരും.

ഡിസ്േപ്ലയും ടച്ച് െസൻസറും ഒന്നാവുന്ന വൺ ഗ്ലാസ് സൊലൂഷൻ (ഒ.ജി.എസ്) ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 750x1334 പിക്സൽ െറസലൂഷനും ഒരു ഇഞ്ചിൽ 326 പിക്സൽ വ്യക്തതയുമുള്ള എൽ.ഇ.ഡി ബാക്ക്ലിറ്റ് ഡിസ്പ്ലേയുമാണ് ഐഫോൺ 7ൽ. 2.3  ജിഗാെഹർട്സ് പത്തുകോർ ഹെലിയോ എക്സ് 20 പ്രോസസർ, നാല് ജി.ബി റാം, മെമ്മറി കാർഡിട്ട്  256 ജി.ബി വരെ ഉയർത്താവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി എന്നിവയുണ്ട്. നാലുകോർ പ്രോസസറും 256 ജി.ബി ഇേൻറണൽ സ്റ്റോറേജുമാണ് ഇൗ സ്ഥാനത്ത് ഐഫോൺ 7നുള്ളത്.

21 മെഗാപിക്സൽ പിൻകാമറ, വൈഡ് ആംഗിൾ സെൽഫി എടുക്കാവുന്ന എട്ട് മെഗാപിക്സൽ മുൻകാമറ, പിന്നിൽ ഇരട്ട ടോൺ എൽ.ഇ.ഡി ഫ്ലാഷ്, മുന്നിൽ ഒറ്റ എൽ.ഇ.ഡി ഫ്ലാഷ് എന്നിവയുമുണ്ട്. 12 മെഗാപിക്സലാണ് ഐഫോണിെൻറയും സാംസങ്ങിെൻറയും പിൻകാമറകൾ. ഐഫോണിൽ  7 മെഗാപിക്സൽ  മുൻകാമറ വരുമ്പോൾ അഞ്ച് മെഗാപിക്സലാണ് സാംസങ് നൽകുന്നത്.

ഐഫോണിൽ 1960 എം.എ.എച്ച് ബാറ്ററിയാണെങ്കിൽ അതിവേഗ ചാർജിങ്ങുള്ള 2950 എം.എ.എച്ച് ബാറ്ററിയാണ് എംഫോണിന് ഉൗർജമേകുന്നത്. ആൻഡ്രോയ്ഡ് 6.0 മാർഷ്മലോ ഒ.എസ്, യു.എസ്.ബി ടൈപ് സി പോർട്ട്, ബ്ലൂടൂത്ത് 4.0 യു.എസ്.ബി, ഒ.ടി.ജി, എൻ.എഫ്.സി, ഇരട്ട സിമ്മിൽ ഒന്ന് മെമ്മറി കാർഡിടാവുന്ന ഹൈബ്രിഡ് സിം േസ്ലാട്ട് എന്നീ വിശേഷങ്ങളുണ്ട്. ആഗോള നെറ്റ്വർക് ലഭ്യമാകുന്ന വേൾഡ് മോഡ് 4ജി എൽ.ടി.ഇ സാങ്കേതികവിദ്യയും അതിസുരക്ഷാ സംവിധാനങ്ങളുള്ള ഇന്ത്യൻ IMEIയും എംഫോൺ 8െൻറ സവിശേഷതയാണ്.

വയർലസ് ചാർജിങ് കേസ് ഫോണിെൻറ പുറത്തായി നൽകിയിട്ടുണ്ട്.  ക്രെഡിറ്റ് കാർഡിന് പകരം ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് പേ, ഡ്രൈവ്- മോഡ്, ഉപഭോക്താവിന് ക്രമീകരിക്കാവുന്ന ജസ്റ്റർ വേക്കപ്, സ്മാർട്ട് ആക്ഷൻ എന്നീ സൗകര്യങ്ങളുമുണ്ട്.  ഗോൾഡ്, േഗ്ര നിറങ്ങളിൽ 28,999 രൂപക്ക് എംഫോൺ 8 ലഭിക്കും.

Tags:    
News Summary - m phone 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.