സാൻഫ്രാൻസിസ്കോ: സ്വകാര്യത സംബന്ധിച്ച് നിർണായകമായ ചർച്ചകളാണ് ഇപ്പോൾ സൈബർ ലോകത്ത് നടക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യമായ വിവരങ്ങൾ ചോർത്തുന്നുവെന്ന ടെക് ഭീമനായ ഗൂഗ്ളിെൻറ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഉപയോക്താകൾ ലോക്കേഷൻ സർവീസ് ഒാഫ് ചെയ്തിട്ടാലും മൊബൈലിലെ നെറ്റ് ഒാണായാൽ ഇവരുടെ ലോക്കേഷൻ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും തങ്ങൾക്ക് ലഭ്യമാകുമെന്നായിരുന്നു ഗൂഗ്ളിെൻറ വെളിപ്പെടുത്തൽ.
എന്തായാലും വാർത്ത പുറത്ത് വന്നതോടെ പല രാജ്യങ്ങളും ഗൂഗ്ളിനെതിരെ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ദക്ഷിണകൊറിയ ഗൂഗ്ളിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെ അടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളും ഗൂഗ്ളിനെതിരെ നടപടികളുമായി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫോണിൽ സിം കാർഡ് ഇട്ടിട്ടില്ലെങ്കിലും ലോക്കേഷൻ സർവീസ് ഡിസേബിൾ ചെയ്താലും ഫോൺ ഇൻറർനെറ്റുമായി എപ്പോൾ കണക്ടു ചെയ്യുന്നോ അപ്പോൾ മുതൽ ഫോണിെൻറ ലോക്കേഷൻ ഡാറ്റ ഗൂഗ്ളിെൻറ സർവറുകൾക്ക് ലഭ്യമാകും. ഫോണിൽ സിം ഇട്ടിട്ടുണ്ടെങ്കിൽ അടുത്തുള്ള ടെലികോം ടവറിെൻറ അഡ്രസ്സ് വരെ ഗൂഗ്ൾ പിടിച്ചെടുക്കും. മുമ്പ് ഉപയോക്താക്കളുടെ അഭിരുചികൾ മനസിലാക്കുന്നതിനായി ഗൂഗ്ൾ മെഷീൻ ലേണിങ്ങിലൂടെ ജീമെയിൽ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യത സജീവ ചർച്ചയാവുേമ്പാഴും അനുവാദമില്ലാതെ ഗൂഗ്ൾ കടന്നുകയറ്റം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.