നൂർ സുൽത്താൻ (കസഖ്സ്താൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ തകർപ്പൻ വിജയങ്ങളുമായി സെമിഫൈനലിലെത്തിയ ബജ്റങ് പുനിയയും രവി ദാഹിയയും 2020ലെ ടോക്യോ ഒളിമ്പിക്സിന് യോ ഗ്യത നേടി. സെമിയിൽ ഇരുവരും പരാജയം രുചിക്കുകയായിരുന്നു.
ലോക ചാമ്പ്യൻഷിപ്പിലെ 65 കിലോഗ്രാം വി ഭാഗത്തിലാണ് ആദ്യ റൗണ്ടിൽ പോളണ്ട് താരം ക്രിസ്റ്റോഫ് ബിയൻകോവ്സ്കിയെ 9-2ന് തറ പറ്റിച്ച ബജ്റങ്, അടുത്ത റൗണ്ടിൽ സ്ലൊവീനിയയുടെ ഡേവിഡ് ഹബാറ്റിനെയും കീഴടക്കി ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ കൊറിയയുടെ േജാങ് സോയി േചാനിനെ 8-1ന് തുന്നംപാടിച്ചാണ് െസമിയിൽ ഇടമുറപ്പിച്ചത്.
57 കിലോഗ്രാം വിഭാഗത്തിൽ മാറ്റുരച്ച രവി ദാഹിയ അർമീനിയയുെട യൂറോപ്യൻ ചാമ്പ്യൻ ആർസെൻ ഹരുതുന്യാനെതിരെ 6-0ത്തിന് പിന്നിൽനിന്ന ശേഷം പൊരുതിക്കയറി അവിശ്വസനീയ ജയം കുറിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കൊറിയയുടെ സുങ്വോൻ കിമ്മിനെയും തോൽപിച്ച രവി ക്വാർട്ടർ ഫൈനലിൽ ജപ്പാെൻറ മുൻ ലോക ചാമ്പ്യൻ യുതി തകാഹാഷിയെ 6-1ന് തകർത്താണ് അവസാന നാലിൽ ഇടംപിടിച്ചത്.
വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ റിയോ ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മലിക് ആദ്യ മത്സരത്തിൽ തോറ്റുപുറത്തായി. ൈനജീരിയയുടെ അമീനത്ത് അദേനിയിയോട് 10-7നാണ് സാക്ഷി കീഴടങ്ങിയത്. 68 കിലോ വിഭാഗത്തിൽ ദിവ്യ കക്റൻ ജപ്പാെൻറ ഒളിമ്പിക് ചാമ്പ്യൻ സാറാ ദോഷോയോട് തോറ്റ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.