ദുബൈ: സന്നാഹമത്സരത്തിൽ യു.എ.ഇ അണ്ടർ 17 ടീമിനെ ആഫ്രിക്കൻ കരുത്തരായ ഘാന 4-0ന് തകർത്തുവിട്ടപ്പോൾ, നെഞ്ചിടിപ്പുകൂടുന്നത് ഇന്ത്യക്കാണ്. ഘാനയോടൊപ്പം ഗ്രൂപ് ‘എ’യിൽ ഇന്ത്യയും പന്തു തട്ടാനിറങ്ങുേമ്പാൾ ഇൗ കരുത്തർക്കെതിരെ കരുതിവേണം കളത്തിലെത്താൻ.
ദുബൈയിലെ ത്വയ്യിബ് അവാന സ്റ്റേഡിയത്തിലായിരുന്നു യു.എ.ഇക്കെതിരായ മത്സരം. ആദ്യ പകുതിയിൽ ഒരു ഗോൾ എതിരാളികളുടെ വലയിലെത്തിച്ച ഘാന, രണ്ടാം പകുതിയിൽ തന്ത്രം മാറ്റിപ്പിടിച്ചാണ് മൂന്ന് ഗോളുകൾ നേടുന്നത്. ഗിഡൺ മിൻസഹ്, അമിനു മുഹമ്മദ്, സാദിഖ് ഇബ്രാഹീം, ഇദ്രീസ് മുഹമ്മദ് എന്നിവരാണ് ഘാനക്കായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.