മോസ്കോ: ഫിഫ റാങ്കിങ്ങിൽ 70ാം റാങ്കിൽ ലോകകപ്പിന് തുടക്കമിട്ട് ആരാലും സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമിനെ ക്വാർട്ടർവരെ എത്തിച്ചതിൽ കോച്ച് സ്റ്റാനിസ്ലാവ് ചെർഷേസോവ് തന്ത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. തെൻറ പരിശീലക മികവിന് ആരാധകരുടെ കൈയടി നേടിയ ചെർഷേസോവിന് കരാർ പുതുക്കിനൽകിയിരിക്കുകയാണ് റഷ്യ.
രണ്ടുവർഷത്തേക്കാണ് കരാർ നീട്ടിയത്. ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പൊരുതിത്തോറ്റായിരുന്നു റഷ്യ ടൂർണമെൻറിൽനിന്ന് പുറത്തായത്. 2020ൽ നടക്കാൻപോകുന്ന യൂറോ കപ്പിന് യോഗ്യത നേടാനായാൽ കരാർ രണ്ടുവർഷംകൂടി നീട്ടിനൽകുമെന്നാണ് റിപ്പോർട്ട്. ഇൗയിടെ പ്രഖ്യാപിച്ച ഫിഫയുടെ മികച്ച പുരുഷ കോച്ചിനുള്ള പുരസ്കാരപ്പട്ടികയിലും ചെർഷേസോവ് ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.