ബംഗളൂരു: കെ.എസ്.എഫ്.എ സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ഗ്രൂപ് ‘ബി’ മത്സരത്തിൽ തമിഴ്നാടിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ആന്ധ്രപ്രദേശിനെയാണ് വീഴ്ത്തിയത്. മുന്നേറ്റ താരം വിജയ് നാഗപ്പെൻറ വകയായിരുന്നു വിജയഗോൾ. ആദ്യ മത്സരത്തിൽ ആന്ധ്ര കേരളത്തോട് മറുപടിയില്ലാത്ത ഏഴു ഗോളിന് തകർന്നിരുന്നു. ഇതോടെ എ, ബി ഗ്രൂപ്പുകളിലെ അവസാന മത്സരങ്ങൾ നിർണായകമായി.
‘എ’ ഗ്രൂപ്പിൽ ഒാേരാ മത്സരം വീതം ജയിച്ച കർണാടകയും സർവിസസും ഞായറാഴ്ചയും ഗ്രൂപ് ‘ബി’യിൽ മൂന്നു പോയൻറ് വീതം നേടിയ കേരളവും തമിഴ്നാടും തിങ്കളാഴ്ചയും ൈവകീട്ട് നാലിന് ഏറ്റുമുട്ടും. ഗ്രൂപ് ജേതാക്കൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. കളിയിലുടനീളം ഒത്തിണക്കത്തോടെ കളിച്ച തമിഴ്നാടിന് സമനിലയെങ്കിലും കൊതിച്ച് കോട്ടകെട്ടി നിന്ന ആന്ധ്ര മതിലാണ് വിനയായത്. മലയാളി കോച്ച് രാജീവ് പരിശീലിപ്പിച്ച തമിഴ്നാടിെൻറ കളി മെനഞ്ഞതും മധ്യനിരയിൽ അജീഷ് എന്ന പൊഴിയൂരുകാരനെ ചുറ്റിപ്പറ്റിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.