മഡ്രിഡ്: മഡ്രിഡിെൻറ തലപ്പൊക്കമാണ് പ്ലാസ ഡി സിബെലസ് എന്ന വെണ്ണക്കൽകൊട്ടാരം. നൂറ്റാണ്ടുകൾ പഴക്കമുള്ള മാർബിൾശിൽപങ്ങളുടെ വിസ്മയം തുളുമ്പുന്ന കാഴ്ചകളൊരുക്കുന്ന സിബെലെ പാലസ് മഡ്രിഡിെൻറ മാത്രമല്ല, സ്പെയിനിെൻറതന്നെ കലാചാരുതയാണ്. സിറ്റിഹാളും വിശാലമായ ചത്വരവുമായി എന്നും ആഘോഷങ്ങളുടെ സ്വർഗഭൂമി. റയൽ മഡ്രിഡിെൻറ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽനിന്ന് നടന്നെത്താൻ മാത്രം ദൂരമുള്ള സിബെലസാണ് ലോസ് ബ്ലാേങ്കാസിെൻറ വിജയാഘോഷങ്ങളുടെ കളിമുറ്റം. റയൽ തോറ്റാൽ സിബെലസ് ചത്വരം കണ്ണീരണിയും. തൂവെള്ളപ്പട ജയിച്ചാൽ അന്ന് വെണ്ണക്കല്ലിെൻറ അഴകിനു കീഴെ ആ നഗരം ഉറക്കമിളച്ച്, പാട്ടും നൃത്തവുമായി ‘ഹലാ മഡ്രിഡ്’ പാടി നിറഞ്ഞാടും.
കഴിഞ്ഞ നാലു വർഷമായി സിബെലസിലെ ആഘോഷങ്ങൾക്കൊരു പോരായ്മയായിരുന്നു സ്പെയിനിെൻറ ഫുട്ബാൾ കിരീടമായ ലാ ലിഗ. ലീഗ് കിരീടത്തിൽനിന്ന് നാലു തവണയും റയൽ തെന്നിയകന്നപ്പോൾ ഇൗ തെരുവിലെ ആഘോഷങ്ങൾ നിലച്ചു, ചത്വരം നേരേത്ത ഇരുട്ടിനെ കൂട്ടുപിടിച്ചു.
പക്ഷേ, ഇക്കുറി അവർ എല്ലാം നേരേത്ത ഉറപ്പിച്ചിരുന്നു. കിരീടം സ്വന്തമാക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നിട്ടും മഡ്രിഡുകാരും അയൽനാട്ടിൽനിന്നും സ്പെയിനിന് പുറത്തുനിന്നുമെത്തിയവർ വരെ സിബെലസിലെ തെരുവിൽ നേരേത്ത സ്ഥാനംപിടിച്ചു.
മഡ്രിഡിൽനിന്ന് 530 കിലോമീറ്റർ അകലെയുള്ള മലാഗയിലായിരുന്നു കളിയെങ്കിലും സാൻറിയാഗോ ബെർണബ്യൂവിനരികിലെ സിബെലസ് ചത്വരത്തിലേക്കായിരുന്നു അവരുടെ യാത്ര. മലാഗയിലെ കളി ജയിച്ച് പുലർച്ചെ രണ്ടു മണിയോടെ മാത്രമേ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും സിനദിൻ സിദാനുമടക്കമുള്ള താരസംഘം എത്തൂവെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അവർ ആറു മണിക്കുംമുേമ്പ അവിടെയെത്തി.
മലാഗക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും (രണ്ടാം മിനിറ്റ്) കരിം ബെൻസേമയുടെയും (55’) രണ്ടു ഗോളിന് കളി ജയിച്ച് കിരീടം സ്വന്തമാക്കിയ റയലിനും കാത്തിരിക്കുന്ന ആരാധകർക്കു നടുവിലേക്ക് രാജകീയമായി എത്താനായിരുന്നു ആഗ്രഹം. കളികഴിഞ്ഞ് ഉടൻ മലാഗ വിട്ട അവർ, രണ്ടു മണിയോടെ മഡ്രിഡിൽ വിമാനമിറങ്ങിയപ്പോൾ രാജവീഥികൾ ചാമ്പ്യന്മാർക്കായി പരവതാനി വിരിച്ചു. പിന്നെ സൂര്യനുദിക്കുംവരെ നിലക്കാത്ത ആഘോഷം. നേരംവെളുത്തശേഷം ചാമ്പ്യന്മാർക്കുള്ള സ്വീകരണത്തിെൻറ തിരക്ക്. മഡ്രിഡിെൻറ പാരമ്പര്യം പേറുന്ന കമ്യൂണിറ്റി ഹാളിൽ നഗര അധ്യക്ഷന്മാർ മുതൽ ക്ലബ് മാനേജ്മെൻറും ആരാധകരും അണിനിരന്ന പ്രൗഢഗംഭീര ചടങ്ങ്. ചാമ്പ്യൻസ് ലീഗിലെയും കിങ്സ് കപ്പിലെയും കിരീടജയങ്ങളേക്കാൾ ആഘോഷത്തോടെയാണ് അവർ ലാ ലിഗയിലെ റയൽ ജയം ആഘോഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.