ലണ്ടൻ: ശനിയാഴ്ച ലിവർപൂൾ ന്യൂകാസിലിനെ നേരിടാനിറങ്ങും മുമ്പ് മുഹമ്മദ് സലാഹ് സ് വന്തം ട്വിറ്റർ ഹാൻഡ്ലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തൂ. ഒരാഴ്ച മുമ്പ് ബേൺലിക്കെത ിരായ മത്സരത്തിനിടയിലെ ചില നിമിഷങ്ങളുടെ പേരിൽ സലാഹിനെയും സാദിയോ മാനെയെയും ശത്രുപക്ഷങ്ങളിലാക്കിയവർക്കുള്ള മറുപടി വീഡിയോ.
ബേൺലിക്കെതിരെ ലിവർപൂൾ 3-0ത്തിന് ജയിച്ച മത്സരത്തിെൻറ അവസാന മിനിറ്റിൽ മാനേ ഗോൾ പൊസിഷനിലുണ്ടായിട്ടും, സലാഹ് പാസ് നൽകാതെ പന്ത് പോസ്റ്റിലേക്കടിച്ച് കളഞ്ഞതായിരുന്നു തുടക്കം. തുടർന്ന് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതോടെ മാനെ ഡഗ്ഒൗട്ടിലിരുന്ന് പൊട്ടിത്തെറിച്ചു.
ഇതെല്ലാം കൂട്ടിച്ചേർത്തായിരുന്നു മാനേ - സലാഹ് കഥയിറങ്ങിയത്. സലാഹ് സ്വാർഥനാണെന്നും അല്ലെന്നുമായി സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ. ഇരുവർക്കും പിന്തുണയുമായി കോച്ച് േക്ലാപ് രംഗത്തെത്തിയിട്ടും ആരാധക രോശം തണുത്തില്ല. ഇതിനെല്ലാമുള്ള മറുപടിയായാണ് സലാഹിനെയും മാനെയെയും കാർട്ടൂൺ കഥാപാത്രങ്ങളാക്കി സൗഹൃദം പങ്കിടുന്ന വീഡിയോ പുറത്തിറക്കിയത്.
ആരാധക രോഷവും കെട്ടുകഥകളും ഉരുക്കിയൊഴുക്കാൻ കരുത്തുള്ള വീഡിയോക്കു പിന്നാലെ, ഇരുവരും ഗോളടിച്ച് ചങ്ക് ബ്രോസ് ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.