ബെൽഗ്രേഡ്: ബെൽഗ്രേഡിലെ പാർടിസാൻ സ്റ്റേഡിയം മാഞ്ചസ്റ്റർ യുനൈറ്റഡിന് എന്നും കണ ്ണീരോർമയാണ്. ഇവിടെനിന്നും വിജയശ്രീലാളിതരായി നാട്ടിലേക്കുള്ള മടക്കത്തിനിടെയ ാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന ഫുട്ബാൾ ടീം ആകാശ ദുരന്തത്തിൽ കത്തിച്ചാമ്പലായത ്. 1958 ഫെബ്രുവരി അഞ്ചിന് പാർടിസാനിൽ സമനില നേടി, യൂറോപ്യൻ കപ്പ് സെമി സെമി ഫൈനലിൽ കടന്നതിെൻറ ആഘോഷവുമായുള്ള മടക്കയാത്രയിലായിരുന്നു അടുത്ത ദിവസം മ്യൂണികിൽ വെച്ച് ‘ബസ്ബി ബേബ്സ്’ അപകടത്തിൽപെട്ടത്. സംഭവത്തിൽ കളിക്കാരും ഒഫീഷ്യലുകളും ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു.
ഇംഗ്ലീഷ് റെഡ്സിെൻറ ഓർമയിലെ ആ ദുരന്ത മണ്ണിലേക്കുള്ള വരവായിരുന്നു യൂറോപ കപ്പ് ഗ്രൂപ് മത്സരത്തിൽ കഴിഞ്ഞ ദിനം മാഞ്ചസ്റ്റർ യുനൈറ്റഡിന്.
സെർബ് ക്ലബ് പാർടിസാൻ എതിരാളിയായപ്പോൾ ആ ഓർമയിലേക്കുള്ള മടക്കമായിരുന്നു യുനൈറ്റഡിന്. 1958ലെ ദുരന്തത്തിനു ശേഷം ഒരു തവണ മാത്രമേ പാർടിസാൻ സ്റ്റേഡിയത്തിൽ റെഡ് ഡെവിൾസ് പന്തു തട്ടിയുള്ളൂ (1966). 53 വർഷത്തിന് ശേഷം യുനൈറ്റഡ് വീണ്ടുമെത്തിയപ്പോൾ തങ്ങളുടെ ഇതിഹാസ സംഘത്തെ സോൾഷെയറും ടീം അംഗങ്ങളും അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം മത്സരത്തിന് മുമ്പായിരുന്നു മൈതാന മധ്യത്തിൽ പുഷ്പചക്രം സമർപ്പിച്ച് ‘ബസ്ബി ബേബ്സി’െൻറ സ്വപ്ന സംഘത്തെ ഓർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.