ലണ്ടൻ: ശനിയാഴ്ച മൗറീസിയോ സരിയെ നേരിടാനുള്ള ഒരുക്കമായിരുന്നു പെപ്പ് ഗാർഡിയോളക്ക് വാറ്റ്ഫോഡിനെതിരായ മത്സരം. നിർണായക അങ്കത്തിനുള്ള തയാറെടുപ്പിൽ തോൽവിയറിയാതെ കുതിക്കുന്ന സിറ്റി 2-1ന് ജയിച്ചു. ഒരു ഗോളടിച്ചും മറ്റൊരു ഗോളിന് വഴിയൊരുക്കിയും നിറഞ്ഞുകളിച്ച അൾജീരിയൻ താരം റിയാദ് മെഹ്റസാണ് സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 41 പോയൻറുമായി ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മാഞ്ചസ്റ്ററുകാർ കുതിക്കുകയാണ്.
ആറു മാറ്റങ്ങളുമായാണ് പെപ്പ് ടീമിനെ ഇറക്കിയത്. 40ാം മിനിറ്റിൽ ലിറോയ് സാനെ സിറ്റിയെ ആദ്യം മുന്നിലെത്തിച്ചു. പിന്നാലെ 51ാം മിനിറ്റിൽ മെഹ്റസും ഗോൾ നേടി ലീഡ് നൽകി. അവസരങ്ങളൊരുപാട് വന്നെത്തിയെങ്കിലും പതിവുപോലെ ഗോൾ മഴപെയ്യിക്കാൻ സിറ്റിക്കായില്ല. അവസാനത്തിൽ അബ്ഡോലെ ഡെകോറെയാണ് (85) വാറ്റ്ഫോർഡിെൻറ ആശ്വാസ ഗോൾ നേടുന്നത്. 15 മത്സരങ്ങൾമാത്രം പൂർത്തിയായതോടെ സിറ്റിയുടെ ഗോൾവ്യത്യാസം 38 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.