ബാഴ്സലോണ: യൂറോപ്പിലെ മുൻനിര ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ഷൂ പുരസ്കാരം ബാഴ്സ ലോണ താരം ലയണൽ മെസ്സിക്ക്. തുടർച്ചയായി മൂന്നാം വട്ടവും പുരസ്കാരത്തിന് അർഹനായ മെ സ്സിയുടെ കരിയറിലെ ആറാം ഗോൾഡൻ ഷൂവാണിത്. പി.എസ്.ജിയുടെ കെയ്ലിയൻ എംബാപ്പെയെ പിന്തള്ളിയാണ് മെസ്സിയുടെ ആറാം പുരസ്കാര നേട്ടം. യൂറോപ്പിലെ വിവിധ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനുള്ളതാണ് ഗോൾഡൻ ഷൂ പുരസ്കാരം.
ലാ ലിഗയിൽ 34 മത്സരങ്ങളിൽനിന്ന് 36 ഗോളുകളാണ് മെസ്സി നേടിയത്. 29 കളിയിൽ എംബാപ്പെ നേടിയത് 33 ഗോളുകൾ. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിൽ എംബാപ്പെ ഒരു ഗോൾമാത്രം നേടിയതോടെ പുരസ്കാരം മെസ്സിക്കെന്നുറപ്പായി. 2010ലായിരുന്നു മെസ്സിയുടെ ആദ്യ നേട്ടം. 2012, 2013, 2017, 2018, 2019 സീസണിലായി ഗോൾഡൻ ഷൂ സിക്സർ പൂർത്തിയായി. നാലു തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.