വടക്കുകിഴക്കൻ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് 

മുംബൈ: മേഘാലയൻ ക്ലബ് ഷില്ലോങ് ലജോങ്ങിനെ ഇന്ത്യൻ ഫുട്ബാളിെൻറ നഴ്സറിയാക്കിമാറ്റിയ താങ്ബോയ് സിങ്തോ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി ചുമതലയേറ്റപ്പോൾ തന്നെ െഎ.എസ്.എൽ നാലാം സീസണിൽ മഞ്ഞപ്പടയുടെ ചിത്രം തെളിഞ്ഞിരുന്നു. മുംബൈയിലെ ഇന്ത്യൻ താര ലേലം കൂടി കഴിഞ്ഞതോടെ അതുറപ്പിച്ചു. ഇക്കുറി ബ്ലാസ്റ്റേഴ്സിെൻറ കരുത്ത് വടക്കുകിഴക്കൻ ഫുട്ബാൾ തന്നെ. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ 13ൽ ഒമ്പത് പേരും വടക്കുകിഴക്കൻ പാരമ്പര്യമുള്ളവർ. അഞ്ചുപേരും മണിപ്പൂരിെൻറ സംഭാവനയും.

രണ്ടാമതായി പിടിച്ച പ്രതിരോധതാരം മിസോറമിെൻറ ലാൽറുതുവാര നിലവിലെ ഇന്ത്യ അണ്ടർ-23 ക്യാപ്റ്റനും െഎ ലീഗ് ചാമ്പ്യൻക്ലബ് െഎസോൾ എഫ്.സിയുടെ സൂപ്പർ താരവുമാണ്. മണിപ്പൂരുകാരൻ മധ്യനിര താരം മിലൻസിങ് ലജോങ്ങിൽ താങ്ബോയ് സിങ്തോയുടെ ശിഷ്യൻ. 25കാരൻ ജാകിചന്ദ്സിങ്ങും മണിപ്പൂരിൽ നിന്ന്. റോയൽ വാഹിങ്ദോ, സാൽഗോക്കർ വഴിയാണ് റൈറ്റ്വിങ്ങിലെ മിന്നും താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മധ്യനിരക്കാരൻ ലോകെൻ മീത്തി, സിയാം ഹൻഗാൽ, പ്രിതം കുമാർ സിങ് എന്നിവരും മണിപ്പൂരിൽ നിന്ന്. പ്രതിരോധതാരം സാമുവൽ ശതാബ് 2006 മുതൽ ഷില്ലോങ് ലജോങ്ങിലുണ്ട്. മലയാളി താരം റിനോ ആേൻറായാണ് ബ്ലാസ്റ്റേഴ്സിെൻറ വിലപ്പെട്ടതാരം (65 ലക്ഷം).ജപ്പാൻ വംശജനായ ഇന്ത്യൻ താരം അരാറ്റ ഇസുമിയാണ് മറ്റൊരു ശ്രദ്ധേയതാരം. അണ്ടർ-21 ആയി കൊച്ചിക്കാരൻ അജിത് ശിവനെയും മഞ്ഞപ്പട സ്വന്തമാക്കി.
 
Tags:    
News Summary - isl draft kerala blasters -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT