കോഴിക്കോട്: ഐ ലീഗിൽ മുൻ ജേതാക്കളായ പഞ്ചാബ് എഫ്.സിക്കെതിരെ ഗോകുലം കേരളക്ക് സമനില ( 1-1). 34ാം മിനിറ്റിൽ അസർ ദിപാൻഡയിലൂടെ പഞ്ചാബാണ് ആദ്യ ഗോൾ നേടിയത്. 63ാം മിനിറ്റിൽ നതാനിയൽ ഗാർസ്യ ഗോകുലത്തിന് സമനില സമ്മാനിച്ചു. 18 പോയൻറുമായി ഗോകുലം പോയൻറ് പട്ടികയിൽ ഏഴ ാം സ്ഥാനത്തേക്ക് താഴ്ന്നു. പഞ്ചാബ് എഫ്.സി (22) രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ചൊവ്വാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത ഹോം മത്സരം.
പതിവുപോലെ ഗോകുലം ടീമാണ് കളിയുടെ തുടക്കം മുതൽ ആക്രമിച്ചത്. എന്നാൽ, മാർക്കസിെൻറയും നതാനിയൽ ഗാർസ്യയുടെയും ഷോട്ടുകൾ പഞ്ചാബിെൻറ നേപ്പാളുകാരൻ ഗോൾകീപ്പർ കിരൺ കുമാർ ലിംബു ഭംഗിയായി പ്രതിരോധിച്ചു. ഗോകുലത്തിെൻറ മുന്നേറ്റത്തിനിടയിലാണ് അസർ ദിപാൻഡ ഡിക്ക ഗോളടിച്ചത്. പഞ്ചാബിെൻറ ഏരിയയിൽ വെച്ച് ഗോകുലം മിഡ്ഫീൽഡർ ലാൽ റൊമാവിയുടെ പിഴവ് മുതലെടുത്ത് മുന്നേറിയാണ് ഗോൾ പിറന്നത്.
ഗോൾകീപ്പർ സി.കെ ഉബൈദ് പൊസിഷനിൽ ഇല്ലാതിരുന്നതിനാൽ പന്ത് എളുപ്പം വലയിലെത്തി. ഗോൾ തിരിച്ചടിക്കാനുള്ള ഗോകുലത്തിെൻറ ശ്രമത്തിന് 63ാം മിനിറ്റിൽ ഫലമുണ്ടായി. ഗാർസ്യയുടെ ഗ്രൗണ്ട് ഷോട്ടിൽ പഞ്ചാബ് എഫ്.സി ഗോളി കിരൺ കുമാറിെൻറ കൈകൾക്കിടയിലൂടെ ചോർന്ന് പന്ത് വലയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.