കോഴിേക്കാട്: കാലിക്കറ്റ് സർവകലാശാല ആതിഥ്യമരുളുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബാൾ ടൂർണമെൻറിന് വ്യാഴാഴ്ച തുടക്കം. ഇൗ മാസം 29 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലും ഫാറൂഖ് കോളജ്, ദേവഗിരി കോളജ് മൈതാനത്തുമാണ് മത്സരങ്ങൾ. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ 93 സർവകലാശാല ടീമുകൾ നാല് പൂളുകളിലായി പെങ്കടുക്കും.
ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് സർവകലാശാല സ്റ്റേഡിയത്തിൽ വി.സി ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിക്കും. വ്യാഴാഴ്ച ഫാറൂഖ് കോളജിൽ ബംഗളൂരു ജെയ്ൻ സർവകലാശാല, റാണി ചെണ്ണമ്മ സർവകലാശാലയെ നേരിടും. പ്രാഥമിക മത്സരങ്ങൾക്ക് ശേഷം ലീഗ് റൗണ്ട് നടക്കും. ഇൗ മാസം 31 മുതൽ ജനുവരി അഞ്ചുവരെ ദേശീയ ചാമ്പ്യൻഷിപ്പും ഇവിടെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.