പാരിസ്: റഷ്യൻ ലോകകപ്പിൽ ഫുട്ബാൾതാരങ്ങൾ വാങ്ങിക്കൂട്ടിയ പ്രതിഫലത്തുകയിൽ മുമ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. യൂറോപ്യൻ ക്ലബ് അസോസിയേഷൻ പുറത്തുവിട്ട കണക്കിലാണ് ‘പണക്കിലുക്കത്തിൽ’ തൂക്കം കൂടുതൽ സിറ്റിക്കാണെന്ന് പുറത്തുവിട്ടത്.
സിറ്റിയുടെ 16 താരങ്ങളാണ് വിവിധ രാജ്യങ്ങൾക്കുവേണ്ടി ലോകകപ്പിൽ പെങ്കടുത്തത്. ഇവർക്കായി ഫിഫ നൽകിയത് അഞ്ചു മില്ല്യൻ യു.എസ്. ഡോളർ (ഏകദേശം 35 കോടി). തൊട്ടുപിന്നിൽ ചാമ്പ്യൻസ് ലീഗ് രാജാക്കന്മാരായ റയൽ മഡ്രിഡാണ്. ഏകദേശം 31 കോടി. ചെൽസിയും യുനൈറ്റഡുമാണ് പിന്നീട് (39 ലക്ഷം ഡോളർ). ലോകത്തിലെ വിവിധ ക്ലബുകളിലെ 416 കളിക്കാർക്കായി 1475 കോടിയാണ് ഫിഫ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.