ടാൻജിേയഴ്സ് (മൊറോക്കോ): ആേന്ദ്ര ഇനിയെസ്റ്റയുടെ വിടവാങ്ങലിന് ശേഷം ബാഴ്സലോണയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ലയണൽ മെസ്സി സ്പാനിഷ് സൂപ്പർ കപ്പുയർത്തി സീസണിന് ഗംഭീര തുടക്കംകുറിച്ചു. മൊറോക്കൻ നഗരമായ ടാൻജിയേഴ്സിലെ ഇബ്നുബത്തൂത്ത സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ 2-1ന് തോൽപിച്ചാണ് ബാഴ്സ 13ാം സൂപ്പർകപ്പ് കിരീടം സ്വന്തമാക്കിയത്. ലാലിഗ ജേതാക്കളും കോപ ഡെൽ റോ (കിങ്സ് കപ്പ്) ജേതാക്കളും തമ്മിലാണ് സൂപ്പർ കപ്പിനായി ഏറ്റുമുട്ടുന്നത്.
എന്നാൽ, കഴിഞ്ഞ സീസണിൽ ഇരുകിരീടങ്ങളും ബാഴ്സ നേടിയതിനാൽ, കിങ്സ് കപ്പിലെ രണ്ടാം സ്ഥാനക്കാരായ സെവിയ്യക്ക് നറുക്ക് വീണു. മത്സരത്തിെൻറ ഒമ്പതാം മിനിറ്റിൽ തന്നെ വലകുലുക്കി പാബ്ലോ സറാബിയ ബാഴ്സയെ ഞെട്ടിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച ജെറാഡ് പിക്വെ ഹാഫ് ടൈമിന് മൂന്ന് മിനിറ്റുമാത്രം ശേഷിക്കെ ബാഴ്സയെ ഒപ്പമെത്തിച്ചു.
മെസ്സിയെടുത്ത ഫ്രീകിക്ക് അവസരോചിതമായ ഇടപെടലിലൂെട പിക്വെ വലയിലേക്ക് കോറിയിടുകയായിരുന്നു. 78ാം മിനിറ്റിൽ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ നേടിയ വിജയഗോളിനും മെസ്സി സ്പർശം പ്രകടമായിരുന്നു. മെസ്സിയുടെ അസിസ്റ്റിലാണ് 78ാം മിനിറ്റിൽ 28വാര അകലെനിന്ന് ഡെംബലെ തൊടുത്ത ബുള്ളറ്റ് ഷോട്ട് സെവിയ്യൻവല കീറിമുറിച്ചത്.
എന്നാൽ, സമനില പിടിച്ച് മത്സരം അധികസമയത്തേക്ക് നീട്ടാനുള്ള സുവർണാവസരം സെവിയ്യൻ താരം ബെൻ യെഡർ പാഴാക്കി. വിസിം ബെൻ യെഡർ എടുത്ത പെനാൽറ്റി ബാഴ്സ ഗോൾകീപ്പർ മാർക് ടെർസ്റ്റേഗൻ രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ ബാഴ്സയോടൊപ്പം ഏറ്റവും കൂടുതൽ കിരീടങ്ങളിൽ പങ്കാളിയായ കളിക്കാരനായി മെസ്സി മാറി. ബാഴ്സക്കൊപ്പമുള്ള മെസ്സിയുടെ 33ാം കിരീടമാണിത്. നാലു ചാമ്പ്യന്‍സ് ലീഗ്, ഒമ്പത് ലാ ലിഗ, ആറ് കോപ ഡെല്‍ റേ എന്നീ കിരീടനേട്ടങ്ങള്‍ ഉള്‍പ്പെടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.