ലണ്ടൻ: പുതുവർഷ സായാഹ്നത്തിൽ കാൽപന്ത് ആരാധകർക്ക് കണ്ണഞ്ചിപ്പിക്കും കാഴ്ചയൊ രുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ ബിഗ് ആക്ഷൻ. 2020ലെ ആദ്യ ലീഗ് മത്സരത്തിൽ ചെൽസിക്ക് വിജയം നിഷേധിച്ചതിനേക്കാൾ ആരാധകർക്കിടയിൽ ചർച്ചയായത് സമനില പിറന്ന ബ്രൈറ്റണി െൻറ അലിറിസ ജഹാൻബക്ഷ് നേടിയ മിന്നുംഗോൾ. കളിയുടെ 10ാം മിനിറ്റിൽ സിസർ അസ്പിലിക്യൂറ്റയുടെ ഗോളിലൂടെ ലീഡ് നേടിയ ചെൽസിക്കെതിരെ 84ാം മിനിറ്റിലാണ് ബ്രൈറ്റണിെൻറ സമനില പിറക്കുന്നത്.
ബ്രൈറ്റൺ ആൽബിയോണ നായകൻ ലൂയിസ് ഡങ്ക് എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യാനുള്ള ചെൽസി ശ്രമത്തിനിടെ പന്ത് ഉയർന്ന് പൊങ്ങിയപ്പോൾ ഇറാൻ താരം അലിറിസ ജഹാൻബക്ഷിനരികിലേക്ക്. പറന്നെത്തിയ പന്തിനെ ബൈസിക്കിൾ കിക്കിലൂടെ റിസ തിരിച്ചുവിടുേമ്പാൾ ചെൽസി ഗോളി അരിസബലാഗയും പ്രതിരോധ നിരയും കാഴ്ചക്കാർ.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി ന്യൂകാസിലിനെ 3-0ത്തിന് തകർത്തു. അയോസ് പെരസ്, ജെയിംസ് മാഡിസൺ, ഹംസ ചൗധരി എന്നിവർ ലെസ്റ്ററിനായി സ്കോർ ചെയ്തു. അതേസമയം ഹോസെ മൗറീനേയായുടെ ടോട്ടൻഹാം പുതുവർഷത്തെ തോൽവിയോടെ വരവേറ്റു. ഡാനി ഇങ്ക്സിെൻറ ഏക ഗോളിൽ സതാംപ്ടനാണ് സ്പർസിനെ ഞെട്ടിച്ചത്. മറ്റ് മത്സരങ്ങളിൽ വാറ്റ്ഫോഡ് 2-1ന് വേൾവർഹാംപ്ടണെയും ആസ്റ്റൻ വില്ല അതേസ്കോറിന് ബേൺലിയെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.