ലെസ്റ്ററിനെ തരിപ്പണമാക്കി ലിവര്‍പൂള്‍; യുണൈറ്റഡിനും സൂപ്പർജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ പോയൻറ് പട്ടികയില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയെ ഗോളിൽ മുക്കി ലിവര്‍പൂള ിൻെറ തേരോട്ടം (4-0). പോയൻറ് പട്ടികയില്‍ ഒന്നാമതുള്ള ലിവർപൂളുമായുള്ള ലെസ്റ്ററിൻെറ മത്സരം കടുത്തതാകുമെന്ന ആരാധക പ്രതീക്ഷകൾ മൊത്തം ഇല്ലാതാകുന്നതാണ് കിംങ് പവര്‍ സ്റ്റേഡിയത്തില്‍ കാണാനായത്. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ വെച്ച് ലിവര്‍പൂളിന് മുന്നിൽ നാണം കെടാനായിരുന്നു ലെസ്റ്ററിൻെറ വിധി.


ഇരുപകുതികളിലുമായി ഫിര്‍മീനോ നേടിയ ഓരോ ഗോളുകളും രണ്ടാംപകുതിയില്‍ മില്‍നറും ട്ര​​െൻറ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും നേടിയ ഗോളുകളിലാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ലെസ്റ്ററിനെ തകര്‍ത്തത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂൾ രണ്ടാം സ്ഥാനക്കാരേക്കാള്‍ 13 പോയിൻറ് മുന്നിലെത്തി.


മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ(4-1)ന് തകര്‍ത്തു. മാത്യു ലോങ്‌സ്റ്റാഫ് ന്യൂകാസിലിനായി ആദ്യം ഗോൾ നേടി. പിന്നാലെ ആൻറണി മാര്‍ഷല്‍ ന്യൂകാസിൽ വല രണ്ട് തവണ കുലുക്കി. റഷ്‌ഫോര്‍ഡിൻെറയും ഗ്രീന്‍വുഡിൻെറയും വകയായിരുന്നു മറ്റ് ഗോളുകൾ.
ആഴ്‌സണല്‍ ബേണ്‍മൗത്തിനോട് സമനില(1-1) പാലിച്ചപ്പോള്‍ എവര്‍ട്ടണ്‍ ഏകപക്ഷീയമായ ഒരുഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു.

അതേസമയം സൗത്താംപ്ടണോട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാനായിരുന്നു ചെല്‍സിയുടെ വിധി (2-0). ടോട്ടൻഹാം ഹാരി കെയ്‌നിൻെറയും ഡേല്‍ അലിയുടെയും ഗോളുകളുടെ സഹായത്തില്‍ ബ്രിംങ്ടണെ(2-1ന്) തോല്‍പിച്ചു.


Tags:    
News Summary - english premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT