ലണ്ടൻ: മിഡിൽസ്ബ്രോയെ 3^1ന് തോൽപിച്ച് മാഞ്ചസ്റ്റർ യുൈനറ്റഡ് പ്രീമിയർ ലീഗിലെ അഞ്ചാം സ്ഥാനം പിടിച്ചെടുത്തു. ആഴ്സനൽ വെസ്റ്റ്ബ്രോംവിച്ചിനോട് തോറ്റതോടെ നിർണായക വിജയം മോഹിച്ചിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് മൗറെയ്ൻ ഫെല്ലെയ്നിയും ജെസി ലിൻഗാർഡും അേൻറാണിയോ വലൻസിയയും ചേർന്ന് ആശിച്ച ജയം സമ്മാനിച്ചു. റുഡി ഗസ്റ്റഡെയുടെ വകയായിരുന്നു മിഡിൽസ്ബ്രോയുടെ ആശ്വാസഗോൾ. ഇതോടെ 52 പോയൻറുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനം അലങ്കരിച്ചു.
പരിക്കുകാരണം പോൾ പോഗ്ബയും സസ്പെൻഷനിലായ ഇബ്രാഹിമോവിച്ചും ആന്ദ്രെ ഹെരീറയും ഇല്ലാതെയായിരുന്നു യുനൈറ്റഡ് എതിരാളികളുടെ കളത്തിലിറങ്ങിയിരുന്നത്. 30ാം മിനിറ്റിൽ ഫെല്ലെയ്നിയുടെ ഗോളിലൂടെ യുനൈറ്റഡ് മുന്നിലെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിൽ ബെൽജിയം താരത്തിെൻറ ആദ്യ ഗോളാണിത്. ലിൻഗാർഡ് 62ാം മിനിറ്റിൽ ബുള്ളറ്റ് ഷോട്ടിലൂടെയും വലൻസിയ ഇഞ്ചുറി ടൈമിലും സ്കോർ ചെയ്തു. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ സതാംപ്ടണിനെ 2^1ന് തോൽപിച്ചു. രണ്ടാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് 59 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.