ലണ്ടന്‍: ഇരട്ട ഗോള്‍ നേടിയ ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറയും അലക്സ് ഷാംബെര്‍ലെയ്നിന്‍െറയും മികവില്‍ ലിവര്‍പൂളിനും ആഴ്സനലിനും ഇംഗ്ളീഷ് ലീഗ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത്. പ്രീമിയര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ മുന്നിലുള്ള ടോട്ടന്‍ഹാമിനെ 2-1ന് തകര്‍ത്താണ് ലിവര്‍പൂളിന്‍െറ കുതിപ്പ്. സീസണിലെ ഏഴ് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ഗോളടിക്കാന്‍ കഴിയാതെ വട്ടംകറങ്ങിയ സ്റ്ററിഡ്ജിനായിരുന്നു യുര്‍ഗന്‍ ക്ളോപ്പിന്‍െറ സംഘത്തെ വിജയത്തിലേക്ക് നയിക്കാനുള്ള നിയോഗം. കളിയുടെ ഒമ്പത്, 64 മിനിറ്റിലായിരുന്നു ഇംഗ്ളീഷ് താരം ടോട്ടന്‍ ഹാമിന്‍െറ വലകുലുക്കിയത്. 76ാം മിനിറ്റില്‍ വിന്‍സന്‍റ് ജാന്‍സന്‍െറ പെനാല്‍റ്റിയിലൂടെ ടോട്ടന്‍ ഹാം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മത്സരഫലം തിരുത്താന്‍ കഴിഞ്ഞില്ല.
റെഡിങ്ങിനെ നേരിടാനിറങ്ങിയ ആഴ്സനലിനെ അലക്സ് ഷാംബെര്‍ലെയ്നിന്‍െറ ഇരട്ട ഗോളാണ് രക്ഷപ്പെടുത്തിയത്. കളിയുടെ ഇരുപകുതികളിലുമായി 33, 78 മിനിറ്റിലായിരുന്നു സ്കോറിങ്. മറ്റു മത്സരങ്ങളില്‍ ഹള്‍സിറ്റി 2-1ന് ബ്രിസ്റ്റല്‍ സിറ്റിയെയും ന്യൂകാസില്‍ യുനൈറ്റഡ് 6-0ത്തിന് പ്രെസ്റ്റണ്‍ നോര്‍ത് എന്‍ഡിനെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.