മാഞ്ചസ്റ്റർ: ലോക ഫുട്ബാളിലെ കരുത്തുറ്റ ക്ലബുകളും അവരുടെ സൂപ്പർ കോച്ചുമാരും ഇന്ന് മുഖാമുഖം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിലെ ക്ലബുകളായ സിറ്റിയും യുൈനറ്റഡും നാട്ടങ്കത്തിൽ ഏറ്റുമുട്ടുേമ്പാൾ സമകാലിക ഫുട്ബാളിലെ വിദഗ്ധരായ കോച്ചുമാർക്കും ഇത് മാറ്റുനോക്കൽ പോരാട്ടം. സീസണിലെ ആദ്യ നാട്ടങ്കത്തിന് സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി. 11 കളിയിൽ ഒമ്പതു ജയവുമായി 29 പോയൻറുള്ള സിറ്റി കിരീടക്കുതിപ്പിൽ ഒന്നാമതാണ്. എന്നാൽ, ഫോമില്ലാതെ വലയുന്ന യുനൈറ്റഡ് 11 കളിയിൽ ആറു ജയവുമായി 20 പോയേൻറാടെ ഏഴാം സ്ഥാനത്താണിപ്പോൾ.
സ്പെയിനിൽ ബാഴ്സലോണയിലും റയൽ മഡ്രിഡിലുമായി കൊമ്പുകോർത്ത പെപ് ഗ്വാർഡിയോളയും ഹൊസെ മൗറീന്യോയും 2016ലാണ് ഇംഗ്ലണ്ടിലെത്തുന്നത്. അതിനുശേഷം ഇരുവരുടെയും ടീമുകൾ നാലഞ്ചു തവണ ഏറ്റുമുട്ടി. പെപ്പിെൻറ സിറ്റിയും മൗറീന്യോയുടെ യുനൈറ്റഡും രണ്ടു വീതം ജയം നേടി. ഒരു കളി സമനിലയിലും. ക്ലബ് മുഖാമുഖത്തിൽ 73 ജയവുമായി യുനൈറ്റഡാണ് മുന്നിൽ. സിറ്റി ജയിച്ചത് 51 കളിയിൽ. 53 മത്സരം സമനിലയായി.
തോൽവികൾക്കിടയിൽ താളം വീണ്ടെടുത്താണ് യുനൈറ്റഡിെൻറ വരവ്. പ്രീമിയർ ലീഗിൽ രണ്ടു ജയം. തൊട്ടുപിന്നാലെ ചാമ്പ്യൻസ് ലീഗിൽ യുവൻറസിനെ ഇറ്റലിയിൽ ചെന്ന് (2-1) കീഴടക്കിയ ആത്മവിശ്വാസവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.