ലണ്ടൻ: ടോട്ടൻഹാം ഹോട്സ്പറിനെ പിന്തള്ളി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാന ത്തെത്താനുള്ള ചെൽസിയുടെ ശ്രമങ്ങൾ വിഫലമായി. സ്റ്റാംഫോഡ്ബ്രിഡ്ജിൽ നടന്ന മത്സര ത്തിൽ ബേൺലിയോട് 2-2ന് സമനില വഴങ്ങിയവർ ടോട്ടൻഹാമിനെ മറികടക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. 35 മത്സരങ്ങളിൽനിന്ന് 67 പോയൻറാണ് ചെൽസിക്കുള്ളത്.
ആദ്യ 24 മിനിറ്റിൽതന്നെ മത്സരത്തിലെ നാലു ഗോളുകളും പിറന്നിരുന്നു. ചെൽസിയെ ഞെട്ടിച്ച് എട്ടാം മിനിറ്റിൽ സന്ദർശകർക്ക് ജെഫ് ഹെൻറിക് ലീഡ് നൽകി. എന്നാൽ, നാലു മിനിേറ്റ ബേൺലിയുടെ സന്തോഷം നീണ്ടുനിന്നുള്ളൂ. എഡൻ ഹസാഡിെൻറ അസിസ്റ്റിൽ എൻഗോള കാെൻറ നേടിയ ഗോളിൽ ചെൽസി ഒപ്പമെത്തി.
14ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെയ്ൻ നീലപ്പടയെ മുന്നിലെത്തിച്ചു. എന്നാൽ, ഏറെ വൈകാതെ 24ാം മിനിറ്റിൽ ആഷ്ലി ബാർണെസ് ബേൺലിക്കായി സമനില ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിൽ ചെൽസി ആക്രമണം കടുപ്പിച്ചെങ്കിലും ബേൺലി പ്രതിരോധത്തിലൂന്നി കളിച്ചതിനാൽ വലകുലുങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.