മഡ്രിഡ്: റെക്കോഡ് തുക നൽകി ടീമിലെത്തിച്ചിട്ടും കളത്തിൽ കോച്ച് കാണിക്കുന്ന സമദൂരം ബാഴ്സ ക്യാമ്പിൽ അേൻറായിൻ ഗ്രീസ്മാനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചെന്ന് റിപ്പോർട്ട്. അടുത്തിടെ പ്രധാന മത്സരങ്ങളിൽപോലും അവസാന നിമിഷങ്ങളിൽ ഔദാര്യമായി നൽകുന്ന പകരക്കാരെൻറ റോൾ മാത്രമാണ് ഫ്രഞ്ച് സൂപർ താരത്തിനുള്ളത്. ടീം ദയനീയ പ്രകടനവുമായി ലാ ലിഗയിൽ രണ്ടാമതാകുകയും അടുത്തിടെ മത്സരങ്ങളിൽ ഒത്തിണക്കം നഷ്ടപ്പെടുകയും ചെയ്തിട്ടും ഗ്രീസ്മാന് ആദ്യ ഇലവനിൽ അവസരം നൽകാൻ ക്വികെ സെറ്റ്യാൻ തയാറാകുന്നില്ല. ചൊവ്വാഴ്ച അത്ലറ്റികോ മഡ്രിഡിനെതിരെ 89ാം മിനിറ്റിലാണ് താരം ഇറങ്ങിയത്. പുതുതായി എത്തിയ മാർടിൻ ബ്രെത്വെയ്റ്റ്, കൗമാര താരം അൻസു ഫാറ്റി എന്നിവരോടാണ് കോച്ചിന് ഇഷ്ടം കൂടുതൽ. സെറ്റ്യാൻ ഏറെനാൾ വാഴില്ലെന്നതിനാൽ കാത്തിരിക്കാനാണ് ഗ്രീസ്മാെൻറ തീരുമാനമെന്നും റിപ്പോർട്ടുണ്ട്. അത്ലറ്റികോയുമായി മത്സര ശേഷം ഗ്രീസ്മാെൻറ സഹോദരൻ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. ‘എനിക്ക് കരയണമെന്നുണ്ട്, രണ്ടു മിനിറ്റ്’- എന്നായിരുന്നു വാക്കുകൾ. തൊട്ടുമുമ്പ് ഗ്രീസ്മാെൻറ പിതാവും കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.