ഡീഗോ കോസ്റ്റ പോയാൽ മറ്റൊരു കോസ്റ്റ വരും. ചെൽസി കോച്ച് അേൻറാണിയോ കോൻറയുടെ വാക്ക് വെറും വാക്കല്ലെന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ കളിക്കാർ തെളിയിച്ചുകഴിഞ്ഞു. ഗ്രൂപ് ‘സി’യിൽ അസർെബെജാൻ ക്ലബ് കരാബാഗിനെതിരെ ഇറങ്ങിയ ചെൽസി 6-0ത്തിന് തകർപ്പൻജയം നേടിയപ്പോൾ താരമായത് സപ്പക്കോസ്റ്റയെന്ന ഇറ്റാലിയൻ താരം. പെഡ്രോ (5), ആസ്പിലിക്യൂറ്റ (55), ടിമോ ബകയോകോ (71), മിക്കി ബാറ്റ്ഷുയി (76) എന്നിവർ സ്കോർ ചെയ്ത മത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ഗോളുമായി സപ്പകോസ്റ്റ താരമായി. കളിയുടെ 30ാം മിനിറ്റിൽ മധ്യവരയിൽനിന്നും റാഞ്ചിയെടുത്ത പന്തുമായി സപ്പകോസ്റ്റ നടത്തിയ ഏകാംഗമുന്നേറ്റം 60 വാര അകലെനിന്നും മഴവില്ലുപോലെ പോസ്റ്റിലേക്ക് പതിച്ചപ്പോൾ ഫുട്ബാൾ ലോകം അതിശയിച്ചു. അരങ്ങേറ്റത്തിലെ വിസ്മയ ഗോളുമായി സപ്പകോസ്റ്റ ചെൽസിയുടെ പുതിയ കോസ്റ്റയുമായി. 82ാം മിനിറ്റിൽ എതിരാളി സമ്മാനിച്ച സെൽഫ് ഗോളോടെ ചെൽസിയുടെ പട്ടിക പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.