ലണ്ടൻ: താരങ്ങളെല്ലാവരുമുണ്ടായിരുന്നു പി.എസ്.ജിയുടെ നിരയിൽ. ലോകകപ്പ് നേടിയ ഫ്രഞ്ച് പടയുടെ നെട്ടല്ലായ കെയ്ലിയൻ എംബാപ്പെ, സൂപ്പർ താരം നെയ്മർ, ഉറുഗ്വായ്യുടെ ഗോളടി യന്ത്രം എഡിൻസൺ കവാനി തുടങ്ങിയവരെല്ലാം അണിനിരന്നു. പക്ഷേ, മറുതലക്കൽ തന്ത്രം പറഞ്ഞു നൽകിയ യുർഗൻ േക്ലാപ്പിനെ വെല്ലാനുള്ള ആശാന്മാരില്ലെന്നത് കളത്തിൽ കണ്ടു.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമണിയാൻ പ്രതിജ്ഞ ചെയ്തിറങ്ങിയ ഫ്രഞ്ച് ലീഗ് ജേതാക്കളെ നിലവിലെ ഫൈനലിസ്റ്റുകളായ ലിവർപൂൾ 3-2ന് വീഴ്ത്തി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരാളിയുടെ മിടുക്കറിഞ്ഞ് തന്ത്രമൊരുക്കിയ േക്ലാപ്പിന് അവകാശപ്പെട്ട മനോഹര വിജയം. കളിയുടെ 30ാം മിനിറ്റിൽ ഡാനിയൽ സ്റ്ററിഡ്ജിലൂടെ ഗോളടി തുടങ്ങിയ ലിവർപൂളിനായി ജെയിംസ് മിൽനർ പെനാൽറ്റിയിലൂടെ (36) രണ്ടാം േ ഗാളടിച്ചു. എന്നാൽ, ആദ്യ പകുതി പിരിയും മുേമ്പ തോമസ് മ്യൂനിയറിെൻറ ഗോളിലൂടെ തിരിച്ചടിച്ച പി.എസ്.ജി പോരാട്ടവീര്യം ചോർന്നിട്ടില്ലെന്നു തന്നെ പ്രഖ്യാപിച്ചു.
രണ്ടാം പകുതിയിൽ കളി മുറുകി. നെയ്മറിനെ നിർവീര്യമാക്കിയായിരുന്നു ലിവർപൂളിെൻറ മുന്നേറ്റം. ഇതിനിടെ സലാഹ് ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും സ്റ്ററിഡ്ജിെൻറ ഫൗളിൽ ഗോൾ അനുവദിച്ചില്ല. വൈകാതെ സ്റ്ററിഡ്ജിനെ പിൻവലിച്ച് ഫിർമീന്യോയെ കോച്ച് േക്ലാപ് കളത്തിലെത്തിച്ചു. പി.എസ്.ജി നിരയിൽ ഡ്രാക്സ്ലറും എറിക് മാക്സിമുമെത്തി. മാറ്റങ്ങൾക്ക് വൈകാതെ ഫലംകണ്ടു. നെയ്മർ ഒരുക്കിയ നീക്കത്തിൽ എംബാപ്പെ വലകുലുക്കി പി.എസ്.ജിയെ ഒപ്പമെത്തിച്ചു (2-2). ഇഞ്ചുറി ടൈമിൽ ഫിർമീന്യോ മാജികൽ ടച്ചിലൂടെ ലിവർപൂളിെൻറ രക്ഷകനായി അവതരിച്ചു.
ഗ്രൂപ്പ് എയിൽ മൊണാക്കോയെ അത്ലറ്റിക്കോ മാഡ്രിഡ് ഒരു ഗോളിന് വീഴ്ത്തി (2-1). ഡീഗോ കോസ്റ്റ (31), ജോസ് ജിമെനെസ് (45'+1) എന്നിവരാണ് സ്പാനിഷ് ടീമിനായി ഗോൾ നേടിയത്. 18ാം മിനിറ്റിൽ ഗ്രാൻഡിസിർ ആണ് മൊണാക്കോക്കായി ഗോൾ നേടിയത്. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇറ്റാലിയൻ ശക്തികളായ ഇൻറർമിലാൻ ടോട്ടൻഹാമിനെ തോൽപിച്ചു (2-1).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.