പാരിസ്: ഗോളടിച്ചും അടിപ്പിച്ചും ലയണൽ മെസ്സി നയിച്ചേപ്പാൾ യൂറാപ്യൻ ഫുട്ബാളിെ ൻറ രാജകിരീടത്തിനായുള്ള പോർവഴിയിൽ ബാഴ്സലോണ മുന്നോട്ട്. ഒരു ഗോൾ നേടിയതിനൊപ് പം മറ്റു രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ‘മെസ്സി മാജിക്കി’ൽ 3-1ന് ബൊറൂസിയ ഡോർട്മുണ്ടിനെ കീഴടക്കിയ ബാഴ്സ ഗ്രൂപ് എഫിൽ ഒന്നാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീ ഗ് ഫുട്ബാളിെൻറ പ്രീ ക്വാർട്ടറിൽ ഇടമുറപ്പിച്ചു. സമനിലയിൽ കുരുങ്ങിയ ലിവർപൂളി നും ചെൽസിക്കും അവസാന 16ൽ ബർത്തുറപ്പിക്കാൻ അന്തിമ മത്സരം വരെ കാത്തിരിക്കേണ്ടി വന്നപ ്പോൾ ജർമനിയിൽനിന്നുള്ള ആർ.ബി. ലീപ്സിഷ് ചരിത്രത്തിലാദ്യമായി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. ഇഞ്ചുറി ൈടമിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ലീപ്സിഷ് പോർചുഗീസ് കരുത്തരായ എസ്.എൽ ബെൻഫിക്കയെ 2-2ന് പിടിച്ചുകെട്ടുകയായിരുന്നു.
നിറഞ്ഞുനിന്ന് മെസ്സി
നൂ കാംപിലെ സ്വന്തം തട്ടകത്തിൽ ബാഴ്സലോണക്കുവേണ്ടി മെസ്സി-ലൂയി സുവാരസ്-അേൻറായിൻ ഗ്രീസ്മാൻ (എം-എസ്-ജി) ത്രയം എതിർവല കുലുക്കി തകർപ്പൻ ഫോമിലേക്കുയർന്നപ്പോൾ ആതിഥേയരുടെ അനായാസ ജയമായിരുന്നു ഫലം.
29ാം മിനിറ്റിൽ സുവാരസിന് ആദ്യഗോൾ നേടാൻ ഒന്നാന്തരം പാസ് നൽകിയ മെസ്സിക്ക് നാലു മിനിറ്റിനുശേഷം ലീഡുയർത്താൻ വഴിയൊരുക്കി പ്രത്യുപകാരം ചെയ്തത് സുവാരസായിരുന്നു.
ബാഴ്സക്കുവേണ്ടിയുള്ള 700ാം മത്സരത്തിൽ മെസ്സിയുടെ 613ാം ഗോളായിരുന്നു അത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ക്ലബുകൾക്കെതിരെ ഗോൾ നേടിയ കളിക്കാരൻ എന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കി. കഴിഞ്ഞ ഒമ്പതു മത്സരങ്ങളിൽ 10 തവണ വല കുലുക്കിയ അർജൻറീനക്കാരൻ 67ാം മിനിറ്റിൽ ഗ്രീസ്മാനും വല കുലുക്കാൻ പാസൊരുക്കി. ത്രൂപാസിൽനിന്ന് ഫ്രഞ്ചുകാരൻ നിലംപറ്റെ നിറയൊഴിച്ചതോടെ ഡോർട്മുണ്ടിെൻറ തിരിച്ചുവരവുമോഹങ്ങൾ അസ്തമിച്ചു. മെസ്സിക്കും സുവാരസിനുമൊപ്പം ഗ്രീസ്മാൻ ഒത്തിണക്കം കാട്ടിയത് ബാഴ്സലോണക്ക് ഏറെ ആഹ്ലാദം പകരുന്നതുമായി.
ഗ്രൂപ് എഫിലെ മറ്റൊരു നിർണായക മത്സരത്തിൽ ലൗതാറെ മാർടിനെസിെൻറ ഇരട്ടഗോളുകളിൽ ഇൻറർമിലാൻ 3-1ന് സ്ലാവിയ പ്രാഗിനെ തോൽപിച്ച് പ്രതീക്ഷ നിലനിർത്തി. ഇൻററിനുവേണ്ടി റൊമേലു ലുകാക്കുവും ലക്ഷ്യം കണ്ടു.
സമനിലയിൽ കുരുങ്ങി ലിവർപൂൾ, ചെൽസി
നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് ഗ്രൂപ് ‘ഇ’യിലെ നിർണായക പോരിൽ നാപ്പോളിയോട് 1-1ന് സമനില വഴങ്ങേണ്ടിവന്നത് വിനയായി. ഡ്രെയ്സ് മെർട്ടെൻസിെൻറ ഗോളിൽ ലീഡ് നേടിയ നാപ്പോളിക്കെതിരെ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ ഡെയാൻ ലോവ്റെൻറ ഹെഡർഗോളിൽ ഒരു പോയൻറ് പിടിച്ചുവാങ്ങുകയായിരുന്നു ലിവർപൂൾ. അവസാന കളിയിൽ സാൽസ്ബർഗിെനതിരെ സമനില നേടിയാൽ ലിവർപൂളിന് മുന്നേറാം. ജെൻകിനെ 1-4ന് തകർത്താണ് സാൽസ്ബർഗ് പ്രതീക്ഷ നിലനിർത്തിയത്. അവസാന കളിയിൽ ജെൻകിനെ തളച്ചാൽ നാപ്പോളിയും യോഗ്യത നേടും.
ഗ്രൂപ് എച്ചിൽ സ്പാനിഷ് മുൻനിരക്കാരായ വലൻസിയയോട് 2-2ന് തുല്യത പാലിക്കേണ്ടി വന്നതാണ് ചെൽസിക്ക് തിരിച്ചടിയായത്. കളി തീരാൻ എട്ട് മിനിറ്റ് ബാക്കിയിരിക്കേ ഡാനിയൽ വാസാണ് വലൻസിയയുടെ സമനില ഗോൾ നേടിയത്.
കാർലോസ് സോളറുടെ ഗോളിൽ 40ാം മിനിറ്റിൽ മുന്നിലെത്തിയ സ്പാനിഷ് ടീമിനെതിരെ മാറ്റിയോ കൊവാസിച്ചും ക്രിസ്റ്റ്യൻ പുലിസിച്ചും ഇംഗ്ലണ്ടുകാർക്കുവേണ്ടി വല കുലുക്കി. ലില്ലെയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി അയാക്സ് ഒന്നാം സ്ഥാനത്തേക്കുയർന്നു.
ഇഞ്ചുറിൈടമിൽ ലീപ്സിഷിന് സ്വപ്നനേട്ടം
രണ്ടുഗോളിന് പിന്നിലായിരിക്കേ, ഇഞ്ചുറിടൈമിൽ രണ്ടുഗോൾ നേടി എമിൽ ഫോഴ്സ്ബർഗാണ് ലീപ്സിഷിനെ അവിശ്വസനീയ നേട്ടത്തിലേക്ക് നയിച്ചത്. യോഗ്യത നേടാൻ ഒരു പോയൻറ് മതിയായിരുന്ന ജർമൻ നിര ബെൻഫിക്കക്കെതിരെ തോൽവി മുന്നിൽകണ്ടതായിരുന്നു. ഒടുവിൽ 90ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച എമിൽ ഇഞ്ചുറി ൈടമിെൻറ ആറാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെ ആർ.ബി അറീനയിൽ ആവേശം അണപൊട്ടിയൊഴുകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.