മഡ്രിഡ്: കഴിഞ്ഞ സീസണിലെ കടംവീട്ടി ബാഴ്സലോണ ടോപ് ഗിയറിലേക്ക്. ലയണൽ മെസ്സിയുടെ ബൂട്ടുകൾ നാലുഗോൾ നേടി വേട്ടക്കാരിൽ മുന്നിൽ നിന്നപ്പോൾ ലാ ലിഗയിൽ ബാഴ്സലോണക്ക് അഞ്ചാം ജയം. െഎബറിനെ 6-1ന് തകർത്ത് കറ്റാലൻ പട പോയൻറ് പട്ടികയിലും ബഹുദൂരം മുന്നിൽ. കളിയുടെ 20ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ വേട്ടക്ക് തുടക്കമിട്ട മെസ്സി 59,62,87 മിനിറ്റുകളിലാണ് എതിരാളിയുടെ വലക്കണ്ണികൾ ഭേദിച്ചത്. 38ാം മിനിറ്റിൽ പൗളീന്യോയും, 53ാം മിനിറ്റിൽ ഡെനിസ് സുവാരസും സ്കോർ ചെയ്തതോടെ ഗോൾപട്ടിക പൂർത്തിയായി.
‘െമസ്സി നാല് ഗോളടിക്കുന്നത് ഇപ്പോൾ വാർത്തയല്ല. ഒാരോ രാത്രിയിലും ഒാരോ മത്സരത്തിലും ഇത് ആവർത്തിക്കുന്നതാണ് വിസ്മയം. ആ പ്രതിഭ വിശദീകരിക്കാൻ വാക്കുകളും അശക്തമാണ്’ -നൂകാംപിലെ ആറ് ഗോൾ ജയത്തിെൻറ ആവേശത്തിനു പിന്നാലെ ബാഴ്സ കോച്ച് ഏണസ്റ്റോ വാൽവെർഡെയുടെ വാക്കുകൾ.
ലൂയി സുവാരസിനെ ബെഞ്ചിലിരുത്തി സെൻട്രൽ ഫോർവേഡ് പൊസിഷനിലേക്ക് ലയണൽ മെസ്സിയെ എത്തിച്ച കോച്ചിെൻറ തീരുമാനം ശരിവെക്കുന്നതായിരുന്നു കളത്തിലെ പ്രകടനം. വിങ്ങുകളിൽ വിന്യസിച്ച ഡെനിസ് സുവാരസും, വലതു വിങ്ങിൽ പൗളീന്യോയും തങ്ങളുടെ ജോലികൂടി ഭംഗിയാക്കിയതോടെ സ്വന്തം മുറ്റത്ത് ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമായി. വലതു വിങ്ങിൽ കളിച്ച ജെറാഡ് ഡിലോഫു നിറംമങ്ങിയപ്പോൾ പൗളീന്യോയും ബുസ്കറ്റ്സും കളമറിഞ്ഞ് കളിച്ച് പോരായ്മ നികത്തി. 20ാം മിനിറ്റിൽ ബാഴ്സ ഡിഫൻഡർ നെൽസൺ സെമിഡോയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അവസരം അനായാസം വലയിലെത്തിച്ചാണ് മെസ്സി തുടക്കമിട്ടത്. തുടക്കത്തിൽ നേടിയ ഗോളിെൻറ ലീഡിൽ ബാഴ്സ ഒാൾഒൗട്ട് ആക്രമണം പുറത്തെടുത്തപ്പോൾ 38ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു.
സ്വന്തം തട്ടകത്തില്‍ ബാഴ്സ എല്ലാതരത്തിലും മേധാവിത്വം പുറത്തെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്സ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡാണ് ബാഴ്സക്ക്. മറ്റൊരു മത്സരത്തിൽ വലന്‍സിയ മലാഗയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മുന്‍ വെസ്റ്റ്ഹാം സ്ട്രൈക്കര്‍ സിമോണ്‍ സക്ക ഒമ്പത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ നേടി. സാന്റിമിനയും പകരക്കാരനായി എത്തിയ റോഡ്രിഗോയുമാണ് മറ്റ് സ്കോറർമാർ.
ഡെനിസ് സുവാരസിെൻറ കോർണർ കിക്ക് മഴവില്ല്പോലെ ബോക്സിനുള്ളിൽ പതിച്ചപ്പോൾ പൗളീന്യോ തലവെച്ച് വലകുലുക്കി. രണ്ടാം പകുതിക്കുശേഷമായിരുന്നു ബാക്കി ഗോളുകൾ. 53ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് െഎബർ ഗോളിയിൽ തട്ടി അകന്നപ്പോൾ അവസരം കാത്തുനിന്ന സുവാരസ് ക്ലോസ്റേഞ്ച് ഷോട്ടിലൂടെ െഎബറിനെ നിസ്സഹായരാക്കി. ശേഷം കണ്ടത് തുന്നൽക്കാരെൻറ കരവിരുതുപോലെ മൈതാനമധ്യത്തിൽ മെസ്സിയുടെ ‘ടികിടാക’. വൺ -ടു-വൺ ടച്ചിലൂടെ പന്ത് മധ്യവര കടത്തിയ ശേഷം പ്രതിരോധക്കാരെയും ഗോളിയെയും വകഞ്ഞുമാറ്റി ഒാടിക്കയറി പന്ത് നിക്ഷേപിച്ച് മടങ്ങുന്ന മെസ്സിയുടെ ചിത്രം കഴിഞ്ഞകാല പ്രതാപത്തിെൻറ പകർന്നാട്ടമായിമാറി. പൗളീന്യോ, സെർജി ബുസ്കറ്റ്സ്, അലക്സ് വിദാൽ എന്നിവർ രണ്ടാം പകുതിയിലെ മെസ്സി ഗോളിൽ കണ്ണിചേർന്നു. നൂകാപിൽ മെസ്സിയുടെ ഗോൾവേട്ട 300 കടന്നു.
57ാം മിനിറ്റിൽ സെർജി എൻറിചിെൻറ വകയായിരുന്നു െഎബറിെൻറ ആശ്വാസ ഗോൾ. അഞ്ചിൽ അഞ്ചും ജയിച്ച് ബാഴ്സ 15 പോയൻറുമായി ഒന്നാമതായപ്പോൾ, സെവിയ്യ (10), വലൻസിയ (9)എന്നിവരാണ് പിന്നിലുള്ളത്. നാല് കളിയിൽ രണ്ട് ജയവും സമനിലയുമായി റയൽ (8) അഞ്ചാം സ്ഥാനത്താണ്.
വിമർശകരുടെ വായടക്കി പൗളീന്യോ
നല്ലകാലം കഴിഞ്ഞ് ചൈനീസ് ലീഗിലേക്ക് കൂടുമാറിയ ബ്രസീലുകാരനായ പൗളീന്യോയെ 29ാം വയസ്സിൽ ബാഴ്സയിലെത്തിച്ചതിന് കോച്ച് വാൽവർഡെ ഏെറ പഴികേട്ടിരുന്നു. 40 ദശലക്ഷം യൂറോയുടെ കരാർ ആരാധകർപോലും വിമർശിച്ചു. എന്നാൽ, ഇതിനെല്ലാം പൗളീന്യോ മൈതാനത്തു മറുപടി നൽകുേമ്പാൾ മനം നിറയുന്നത് കോച്ചിനാണ്. ഗെറ്റാഫെക്കെതിരെ പകരക്കാരനായിറങ്ങി വിജയഗോൾ കുറിച്ചതോടെ ബ്രസീൽ താരം വാൽവെർഡെയുടെ ഗുഡ്ബുക്കിലെത്തി. സുവാരസ് പുറത്തായതോടെ, െഎബറിനെതിരെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ച പൗളീന്യോ കോച്ചിനെ ശരിവെക്കുംവിധം തകർത്താടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.