സൂറിച്ച് :ഫിഫയിലെ പരിഷ്കരണ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിങ് തലവന്‍ ഡൊമിനിക്കോ സ്കാല രാജിവെച്ചു. ഫിഫ കൗണ്‍സിലിന്‍െറ തെറ്റായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. പരിഷ്കരണ നടപടികളുമായി സ്കാല ഉള്‍പ്പെടെയുള്ള ഉദ്ദ്യോഗസ്ഥരുടെ മേഖല പരിമിതിപ്പെടുത്തുയും അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റി ഉടച്ച് വാര്‍ക്കുകയും ചെയ്തിരുന്നു. ഇത് തന്‍െറ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതായി സ്കാല ആരോപിച്ചു. ഫിഫയുടെ ആദ്യത്തെ വനിതാ സെക്രട്ടറിയായി സെനഗലിന്‍െറ സാംപ ദിയൂഫ് സമൂറ കഴിഞ്ഞ ദിവസം നിയമിതയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സ്കാലയുടെ രാജി. ജെറോം വാല്‍ക്കയുടെ പിന്‍ഗാമിയായാണ് സാംപ ഫിഫയുടെ തലപ്പത്തേക്ക് എത്തുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് 12 വര്‍ഷത്തേക്ക് ജെറോം വാല്‍ക്കയെ ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നും വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.