ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ നാലു ഗോള്‍ മികവില്‍ ബാഴ്‌സ റയോ വല്ലകാനോയെ 5^2ന് തകര്‍ത്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയമറിഞ്ഞ ബാഴ്‌സയുടെ തിരിച്ചുവരവു കൂടിയായിയിരുന്നു ഇന്നലത്തെ മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസി പരിക്കേറ്റ് പിന്മാറിയതോടെ ബാഴ്‌സയുടെ മുന്നേറ്റ നിരക്ക് വന്‍ക്ഷീണം സംഭവിച്ചിരുന്നു. അതില്‍ നിന്നുള്ള തിരിച്ചുവരവു കൂടിയായി മാറി റയോ വല്ലകാനോക്കെതിരായ മത്സരം.
നിരവധി അവസരങ്ങള്‍ ബാഴ്‌സക്ക് ലഭിച്ചെങ്കിലും മത്സരത്തില്‍ വല്ലകാനോയാണ് ആദ്യം വല കുലുക്കിയത്. 15ാം മിനിറ്റില്‍ ജാവി ഗോറ ബാഴ്‌സ ഗോളിയെ വീഴ്ത്തി തുടങ്ങിയ മത്സരത്തില്‍ പിന്നീടങ്ങോട്ട് നെയ്മറിന്റെ പടയോട്ടമായിരുന്നു. 22', 32', 69', 70' മിനിട്ടുകളിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. നെയ്മറിന്റെ ആദ്യ രണ്ട് ഗോളുകളും പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. 77' ാം മിനിറ്റില്‍ ലൂയി സുവാരസാണ് ബാഴ്‌സയുടെ മറ്റൊരു ഗോള്‍ നേടിയത്. 86ാം മിനിറ്റില്‍ ജോസാബെഡായിരുന്നു വല്ലകാനോയുടെ രണ്ടാം ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.