ന്യൂഡൽഹി: ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ സറിക്ക് വേണ്ടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളത്തിലിറങ്ങില്ലെന്ന് ബി.സി.സി.െഎ. കഴുത്തിേനറ്റ പരിക്കിനെത്തുടർന്നാണ് താരം പിൻവാങ്ങുന്നതെന്ന് ബി.സി.സി.െഎ അറിയിച്ചു. അടുത്തമാസമായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
ഇംഗ്ലണ്ട് പര്യടനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്ന ഉദ്ദേശ്യത്തിലാണ് കോഹ്ലി സറിയുമായി കരാറിലൊപ്പിട്ടത്. മേയ് 17ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കോഹ്ലിക്ക് പരിക്കേറ്റത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്താൻ താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
ഇൗ കാലയളവിൽ ബി.സി.സി.െഎ മെഡിക്കൽ ടീമിെൻറ നിരീക്ഷണത്തിലായിരിക്കും കോഹ്ലി. പരിശീലനം തുടരുന്ന കോഹ്ലി ശേഷം ജൂണ്‍ 15ന് ബംഗളൂരു എൻ.സി.എയില്‍ കായികക്ഷമത പരീക്ഷ നേരിടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.