മുംബൈ: ട്വൻറി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും. മൂന്നാം ട്വൻറി20 മത്സരത്തിനിറങ്ങുേമ്പാൾ കോഹ്ലി രോഹിതിനെക്കാൾ ഒരു റൺസിന് മുന്നിലായിരുന്നു.
എന്നാൽ, ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയായപ്പോൾ രോഹിത് 71ഉം കോഹ്ലി 70 റൺസും അടിച്ചതിനാൽ ഇരുവരും 2633 റൺസുമായി ഒപ്പമെത്തി. കോഹ്ലി 75 മത്സരങ്ങളിൽനിന്നും 52.66 റൺസ് ശരാശരിയിൽ നേട്ടത്തിലെത്തിയപ്പോൾ 104 മത്സരങ്ങളിൽ നിന്നും 32.10 ശരാശരിയിലായിരുന്നു രോഹിതിെൻറ ടോട്ടൽ. കോഹ്ലി 24 തവണയും രോഹിത് 19 തവണയും അർധസെഞ്ച്വറി നേടി.
മൂന്നാം ട്വൻറി20യിൽ 67 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ കോഹ്ലിക്കും േരാഹിതിനുമൊപ്പം കെ.എൽ. രാഹുൽ (91) കൂടി കത്തിക്കയറിയതോടെ മൂന്നിന് 240 റൺസെടുത്തു. വിൻഡീസിന് 20 ഓവറിൽ എട്ടിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.