ഹരമായി  കോഹ്ലിയുടെ ഫുട്ബാൾ

തിരുവനന്തപുരം: ചാറ്റൽമഴ തുടരുന്നതിനിടെ വിരാട് കോഹ്ലിയും സംഘവും ഫുട്ബാളുമായി മൈതാനത്തിറങ്ങിയത് കാണികൾക്ക് നേരേമ്പാക്കായി. മഴതോരുന്നതും കാത്ത് ഡഗ് ഒൗട്ടിൽ ഇരിക്കുന്നതിനിടെയാണ് ആരുടേയോ തലയിൽ ഫുട്ബാൾ െഎഡിയ പിറന്നത്. നായകൻ വിരാട് കോഹ്ലി തന്നെ പന്തുമായി ആദ്യം ഗ്രൗണ്ടിലിറങ്ങുേമ്പാൾ സമയം 6.50. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവയുടെ ഉടമസ്ഥരിൽ ഒരാൾ കൂടിയായ കോഹ്ലിയുടെ ഫുട്ബാൾ പ്രേമം പണ്ടേ പ്രശസ്തമാണല്ലോ. നായകനു പിന്നാലെ രോഹിത് ശർമ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, മുഹമ്മദ് സിറാജ് എന്നിവരും മൈതാനത്തിറങ്ങി. 

ക്രിക്കറ്റില്ലെങ്കിൽ ഫുട്ബാൾ. ഇഷ്ടതാരങ്ങളെ മൈതാനത്ത് കണ്ടാൽ മതിയെന്നാശിച്ചിരുന്ന കാണികൾ അതും ആേഘാഷമാക്കി. ഇടവേളയില്ലാതെ പെയ്ത ചാറ്റൽ മഴക്കിടെ കോഹ്ലിയും കൂട്ടുകാരും പന്തടിച്ചുകളിച്ചപ്പോൾ ആരവങ്ങളുമായി ഗാലറിയിലെ അരലക്ഷത്തോളം കാണികളും ഒപ്പം ചേർന്നു. മൊബൈൽ ഫോണിൽ പടമെടുപ്പും  തകൃതി.

കളി മുറുകുന്നതിനിടെ രോഹിത് മടങ്ങി. ശേഷം കോഹ്ലിയും മറ്റ് മൂന്നുപേരുമായി. പതിയെ തുടങ്ങിയ കളി ചൂട് പിടിച്ചപ്പോൾ വാശിയുമേറി. ഇതിനിടെ നാല് കസേരകളിട്ട് മൈതാനം രണ്ടു പകുതിയാക്കി തിരിച്ച് കോഹ്ലിയും പാണ്ഡെയും ഒരു ടീമായി. മറുപകുതിയിൽ സിറാജും ശ്രേയസും. തലപ്പന്തും കാൽപന്തും വോളിബാളുമെല്ലാം ചേർന്നൊരു ‘സാമ്പാർ’ കളി. ചിനുങ്ങിപെയ്യുന്ന മഴയിൽ മനംമടുത്ത കാണികൾക്ക് ഇതും ആവേശമായി.  അരമണിക്കൂറിലേറെ നീണ്ട ഫുട്ബാൾ അവസാനിപ്പിച്ച് ഗാലറിയെ അഭിവാദ്യം ചെയ്ത് കോഹ്ലിയും സംഘവും വീണ്ടും ഡഗ്ഒൗട്ടിലേക്ക്.

Tags:    
News Summary - Virat kohli playing football during the Twenty 20 Match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.