ബിരിയാണി വെച്ച് സിറാജ് വിളിച്ചു; താരജാഡകളില്ലാതെ കോഹ്ലിയെത്തി

ഹൈദരാബാദ്: സഹതാരങ്ങളോടും ആരാധകരോടും സ്നേഹത്തോടെ പെരുമാറുകയും അവരോട് കരുതലോടെ ഇടപെടുകയും ചെയ്യുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. െഎ.പി.എല്ലിലായാലും ദേശീയ ടീമിൽ കളിക്കുേമ്പാഴായാലും കോഹ്ലി അത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. കോഹ്ലിയുടേതായി ഇപ്പോൾ വൈറലായ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്.

ഇന്ത്യന്‍ താരവും ബാംഗ്ലൂരിെൻറ സഹതാരവുമായ മുഹമ്മദ് സിറാജ് സ്വന്തം വീട്ടിലൊരുക്കിയ വിരുന്നിൽ കോഹ്ലിയെത്തി. സിറാജിെൻറ ക്ഷണം കിട്ടിയ ഉടനെ െഎ.പി.എല്ലിെൻറ പിരിമുറുക്കങ്ങളൊക്കെ മാറ്റിവെച്ചായിരുന്നു ബാംഗ്ലൂർ നായകനെത്തിയത്. സണ്‍ റൈസേഴ്സിനെ നേരിടാനായി ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു സിറാജിെൻറ ക്ഷണം. സിറാജ് രുചിയേറിയ ഹൈദരാബാദി ബിരിയാണിയൊരുക്കിയാണ് കോഹ്ലിയെ സ്വീകരിച്ചത്. കോഹ്ലിക്കൊപ്പം പാര്‍ത്ഥിവ് പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഉണ്ടായിരുന്നു. ബിരിയാണിക്ക് പുറമെ മറ്റ് ഹൈദരാബാദി വിഭവങ്ങളും സിറാജിന്‍റെ വിരുന്നിലുണ്ടായിരുന്നു. 

കോഹ്ലി മുഹമ്മദ് സിറാജിെൻറ പിതാവിനൊപ്പം
 

2017ലെ െഎ.പി.എൽ താരലേലത്തിലാണ് സിറാജ് ശ്രദ്ധ നേടുന്നത്. 2.6 കോടിക്ക് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറിയതും സിറാജിന് നേട്ടമായി. ഓട്ടോറിക്ഷാ ഡ്രൈവറാണ് സിറാജിന്‍റെ പിതാവ്. പാവപ്പെട്ട കുടുംബത്തിലുള്ള സിറാജിന്‍റെ ജീവിതവും കുടുംബത്തിന്‍റെ കഷ്ടപ്പാടുകളൊക്കെ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മികച്ച പ്രകടനത്തെ തുടർന്ന് താരത്തെ ബാംഗ്ലൂർ ടീമിലെത്തിക്കുകയായിരുന്നു.

നിര്‍ണ്ണായക മത്സരത്തിനെത്തിയതാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ ബാംഗ്ലൂരിന് ഇനിയുള്ള കളികള്‍ നിര്‍ണ്ണായകമാണ്. ആറ് പോയിന്‍റോടെ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 

Full View
Tags:    
News Summary - Virat Kohli, Parthiv Patel feast at Mohammed Siraj’s house-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.