വാങ്കറായ് (ന്യൂസിലൻഡ്): ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ കണ്ടെത്താനുള്ള അണ്ടർ-19 ലോകകപ്പിെൻറ 12ാമത് പതിപ്പിന് ശനിയാഴ്ച ന്യൂസിലൻഡിൽ ആദ്യ പന്തെറിഞ്ഞ് തുടങ്ങും. ക്രിക്കറ്റ് ലോകത്തിന് വിരാട് കോഹ്ലിമാരെയും യുവരാജ് സിങ്ങുമാരെയും ഗ്രേയം സ്മിത്തുമാരെയും ക്വിൻറൺ ഡികോകുമാരെയും റാഷിദ് ഖാന്മാരെയും സമ്മാനിച്ച ഇൗ ടൂർണമെൻറ്, സീനിയർ ടീമിലേക്ക് കാലെടുത്തുവെക്കാൻ വെമ്പുന്നവർക്കുള്ള ചവിട്ടുപടിയാണെന്നതിനാൽതന്നെ ക്രിക്കറ്റ് ലോകത്തെ വമ്പന്മാർ ഏറെ പ്രതീക്ഷയോടെയും തയാറെടുപ്പുകളോടെയുമാണ് അണ്ടർ-19 ലോകകപ്പിനെ കാണുന്നത്.
1988ൽ അരങ്ങേറിയശേഷം രണ്ടാമത് പതിപ്പിനായി 10 വർഷം കാത്തിരിക്കേണ്ടിവന്നെങ്കിലും പിന്നീട് രണ്ടു വർഷത്തെ ഇടവേളകളിൽ കൃത്യമായി നടന്നിട്ടുള്ള ടൂർണമെൻറിൽ മൂന്നുവട്ടം വീതം ചാമ്പ്യന്മാരായ ഇന്ത്യയും ആസ്ട്രേലിയയുമാണ് കിരീടനേട്ടത്തിൽ മുന്നിൽ. പാകിസ്താൻ രണ്ട് വട്ടം ചാമ്പ്യന്മാരായപ്പോൾ വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർ ഒാരോ വട്ടവും ജേതാക്കളായി. ന്യൂസിലൻഡിനും ശ്രീലങ്കക്കും ഒാരോ തവണ റണ്ണറപ്പുകളാവാനേ സാധിച്ചിട്ടുള്ളൂ. ന്യൂസിലൻഡിലെ ടെസ്റ്റ്, ഏകദിന വേദികളല്ലാത്ത ഏഴ് ഗ്രൗണ്ടുകളിലായാണ് ടൂർണമെൻറ് അരങ്ങേറുന്നത്. ഹേഗ്ലി ഒാവൽ, റൻകിയോറ ഒാവൽ, ബെർട്ട് സട്ക്ലിഫ് ഒാവൽ, ലിങ്കൺ നമ്പർ ത്രീ, ജോൺ ഡേവിസ് ഒാവൽ, ബേ ഒാവൽ, കോബാം ഒാവൽ എന്നിവയാണ് വേദികൾ.
ടൂർണമെൻറ് ഫോർമാറ്റ്
ഇന്ത്യ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ എന്നീ 10 െഎ.സി.സി ഫുൾ മെംബർ ടീമുകളും നമീബിയ, അഫ്ഗാനിസ്താൻ, കെനിയ, കാനഡ, പാപ്വന്യൂഗിനി, അയർലൻഡ് എന്നീ ആറ് അസോസിയേറ്റഡ് ടീമുകളുമടക്കം 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. എല്ലാ ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലുകളിലേക്കും മൂന്നും നാലും സ്ഥാനക്കാർ പ്ലേറ്റ് ലീഗ് ക്വാർട്ടർ ഫൈനലുകളിലേക്കും പോകുന്ന രീതിയാണ് ടൂർണമെൻറിൽ. ഫെബ്രുവരി മൂന്നിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.