കൊളംബോ: ശ്രീലങ്കക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും ‘ഫുൾ എ പ്ലസ്’ വാങ്ങിയ ഇന്ത്യക്ക് ബുധനാഴ്ച ട്വൻറി20 പരീക്ഷ. കൊളംബോ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഏഴിനാണ് ലങ്കൻ പര്യടനത്തിലെ അവസാന മത്സരമായ ട്വൻറി20 അരങ്ങേറുന്നത്. ടെസ്റ്റ് പരമ്പര 3-0ത്തിനും ഏകദിനം 5-0ത്തിനും സ്വന്തമാക്കിയതിനു പിന്നാലെ ഏക ട്വൻറി20യും ജയിച്ച് പരമ്പര അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനങ്ങൾ നടത്തിയ ഇന്ത്യൻ നിരയിൽ കാര്യമായ മാറ്റമൊന്നുമില്ല. ശിഖർ ധവാന് പകരം യുവതാരം ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയേക്കും. അതേസമയം, ടെസ്റ്റിലും ഏകദിനത്തിലും സമ്പൂർണ തോൽവി വഴങ്ങിയ ശ്രീലങ്ക ചില മാറ്റങ്ങേളാടെയായിരിക്കും ഏക ട്വൻറി20 മത്സരത്തിനിറങ്ങുന്നത്. സ്പിന്നർ ജെഫ്രി വാൻഡർസേയ്, ഒാൾറൗണ്ടർ ദാസുൻ ഷനാക്കയുമാണ് ടീമിലേക്ക് പുതുതായി എത്തുന്നത്. രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തായിരുന്ന പേസ് ബൗളർ സുരംഗ് ലക്മൽ തിരിച്ചെത്തുന്നതും ലങ്കക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.