ബിർമിങ്ഹാം: ഒന്നാം ആഷസ് ടെസ്റ്റിലൂടെ വിമർശകരുടെ ഇഷ്ടം സമ്പാദിക്കുകയാണ് സ്റ്റീവൻ സ്മിത്തെന്ന ടെസ്റ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ സ്മിത്ത് ഒരുപിടി റെക്കോഡുകളും കടപുഴക്കി. 25ാം ടെസ്റ്റ് സെഞ്ച്വറി നേടിയ സ്മിത്തിെൻറയും (142) മാത്യു വെയ്ഡിെൻറയും (110 ) മികവിൽ ആസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 470 റൺസെന്ന നിലയിലാണ്. സന്ദർശകർ 384 റൺസിന് മുന്നിലെത്തി.
ടിം പെയ്നും (33) ജെയിംസ് പാറ്റിൻസണുമാണ് (0) ക്രീസിൽ. മൂന്നിന് 124 റൺസ് എന്ന നിലയിൽ 34 റൺസ് ലീഡുമായി നാലാം ദിനം കളിയാരംഭിച്ച ആസ്ട്രേലിയക്ക് ട്രാവിസ് ഹെഡിെൻറ വിക്കറ്റാണ് നഷ്ടമായത്. 51 റണ്‍സെടുത്ത ഹെഡിനെ സ്റ്റോക്സ് പുറത്താക്കുകയായിരുന്നു. സ്മിത്തും ഹെഡും ചേർന്ന് നാലാം വിക്കറ്റിൽ 130 റൺസ് ചേർത്തു. അഞ്ചാം വിക്കറ്റിൽ വെയ്ഡിനൊപ്പം 125 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 207 പന്തുകൾ നേരിട്ട സ്മിത്ത് 14 ബൗണ്ടറികൾ സഹിതമാണ് 142 റൺസെടുത്തത്. ക്രിസ് വോക്സിെൻറ പന്തിൽ ബെയർസ്റ്റോ പിടിച്ച് സ്മിത്ത് പുറത്താവുേമ്പാൾ ഒാസീസ് ശക്തമായ നിലയിലെത്തിയിരുന്നു. 143 പന്തിൽ 17 ബൗണ്ടറികൾ ഉൾക്കൊള്ളുന്നതാണ് വെയ്ഡിെൻറ മൂന്നാം ടെസ്റ്റ് ശതകം.
ഓപണര്‍മാരായ കാമറൂൺ ബാന്‍ക്രോഫ്റ്റ് (7) ഡേവിഡ് വാര്‍ണർ (8), ഉസ്മാന് ഖവാജ (40) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് മൂന്നാം ദിനം നഷ്ടമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഒാസീസ് സ്കോർ 13ൽ എത്തിനിൽക്കെ വാർണറെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ ൈകകളിലെത്തിച്ച് സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റിലെ 450ാം വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.