ബംഗളൂരു: സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മോഹവുമായി ദക്ഷിണ മേഖല യോഗ്യത റൗണ്ടിൽ കേരളം രണ്ടാമങ്കത്തിന്. കെ.എസ്.എഫ്.എ ഫുട്ബാൾ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന മത്സരത്തിൽ തമിഴ്നാടാണ് എതിരാളികൾ. ‘ബി’ ഗ്രൂപ്പിൽ ഒാരോ ജയം നേടിയ ഇരു ടീമുകൾക്കും മൂന്നു പോയൻറ് വീതമുണ്ടെങ്കിലും ഗോൾശരാശരിയിൽ കേരളമാണ് മുന്നിൽ. സമനില പിടിച്ചാലും കേരളത്തിന് ഫൈനൽ റൗണ്ട് ഉറപ്പിക്കാം. തമിഴ്നാടിനാകെട്ട, ജയം അനിവാര്യമാണ്. കേരളത്തിനാണ് മത്സരത്തിൽ മുൻതൂക്കം.
തമിഴ്നാടിനെതിരെ സമ്മർദങ്ങളില്ലാതെ സ്വതഃസിദ്ധമായ ശൈലിയിൽ കളിക്കാനാണ് കോച്ച് സതീവൻ ബാലൻ കേരള താരങ്ങൾക്ക് നൽകിയ ഉപദേശം. ആക്രമിച്ച് കളിക്കുന്ന തമിഴ്നാടിനെ എഴുതിത്തള്ളാൻ പറ്റില്ലെന്നും തുടക്കത്തിലേ ലീഡെടുത്ത് നില ഭദ്രമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സതീവൻ ബാലനും തമിഴ്നാടിെൻറ പരിശീലകൻ രാജീവ് പൊന്നന്താരിയും തന്ത്രങ്ങളൊരുക്കുന്നത് അണ്ടർ 21 താരങ്ങളെ മുൻനിർത്തിയാണ്. ഇരു ടീമും മധ്യനിരയിൽ യുവതാരങ്ങളെയാണ് ആശ്രയിക്കുന്നത്. ഇരട്ട ഗോളോടെ തിളങ്ങിയ കെ.പി. രാഹുലും അഫ്ദലും ഫോം നിലനിർത്തിയാൽ തമിഴ്നാട് വിയർക്കും. ആദ്യ മത്സരത്തിൽ ൈസഡ് െബഞ്ചിലിരുന്ന കഴിഞ്ഞ സീസണിലെ മിന്നുംതാരം മുഹമ്മദ് പാറക്കോട്ടിൽ തമിഴ്നാടിനെതിരെ ആദ്യ ഇലവനിൽ ബൂട്ടുകെട്ടിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.