ഹൈദരാബാദ്: രണ്ടു റൺസകലെ ജയം ഉറ്റുനോക്കി ഷർദുൽ ഠാക്കുർ അവസാന പന്തിനായി ക്രീസിൽ നിൽക്കുേമ്പാൾ, ലസിത് മലിംഗക്ക് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞുകൊടുത്ത രഹ സ്യമെന്തായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അക്കാര്യം ഒടുവിൽ രേ ാഹിത് ശർമ തന്നെ വെളിപ്പെടുത്തി. ക്രിസീലിരിക്കുന്ന ഷർദുലിനെ നന്നായി അറിയാമായിരുന്നത് ഏതു ബൗളായിരിക്കും നല്ലതെന്ന് തീരുമാനിക്കാൻ പെെട്ടന്ന് കഴിഞ്ഞതായി രോഹിത് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈക്കായി ഷർദുലിനൊപ്പം കളിച്ച അനുഭവസമ്പത്താണ് രോഹിതിന് തുണയായത്.
‘‘കളി അവർക്ക് സമനിലയാക്കാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ വിക്കറ്റെടുക്കുകയെന്നതല്ലാതെ വേറെ വഴിയില്ല. ഷർദുലിനെ നന്നായി അറിയുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. കൂറ്റൻ ഷോട്ടിനായിരിക്കും താരം ശ്രമിക്കുകയെന്നുറപ്പായിരുന്നു. അതുകൊണ്ട് മലിംഗയുമായി ആലോചിച്ച് സ്േലാ ബാൾ യോർക്കർ എറിയാൻ തീരുമാനിച്ചു’’- മുംബൈ ക്യാപ്റ്റൻ പറഞ്ഞു.
അവസാന ഒാവർ മലിംഗയെ ഏൽപിക്കാനുള്ള ക്യാപ്റ്റെൻറ തീരുമാനവും 2017 ഫൈനൽ പോരിലെ ഒാർമ പുതുക്കുന്നതായിരുന്നു. പുണെ സൂപ്പർ ജയൻറ്സിനെതിരെ അവസാന ഒാവറിൽ പ്രതിരോധിക്കേണ്ടത് 11 റൺസായിരുന്നു. മുൻ ആസ്ട്രേലിയൻ ബൗളർ മിച്ചൽ ജോൺസണെ പന്തേൽപ്പിച്ച രോഹിതിെൻറ തീരുമാനം അന്നും വിജയിച്ചു. ഒരു റൺസിനായിരുന്നു അന്നും മുംബൈയുടെ ജയം. ‘‘ ആ അവസരത്തിൽ മലിംഗയെ പന്തേൽപിക്കാൻ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. അനുഭവസമ്പത്തിനാണ് അവിടെ പ്രാധാന്യം’’- രോഹിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.