കൊൽക്കത്ത: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ െഎ.പി.എൽ മത്സരത്തിൽ ഒൗട്ടായതിനു പിന്നാെല ബാറ്റുകൊണ്ട് സ്റ്റംപ് തട്ടി രോഷം പ്രകടിപ്പിച്ച മുംബൈ ഇന്ത്യൻസ് നായകൻ ര ോഹിത് ശർമക്ക് പിഴ. രോഹിത് മാച്ച്ഫീയുടെ 15 ശതമാനം പിഴയായി നൽകണം.
മത്സരത്തിൽ ഹാരി ഗേണിയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങിയാണ് രോഹിത് പുറത്തായത്. തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും അമ്പയേഴ്സ് കാളിെൻറ ബലത്തിൽ വിധി കൊൽക്കത്തക്ക് അനുകൂലമാകുകയായിരുന്നു.
ഡഗ്ഗൗട്ടിലേക്ക് മടങ്ങുംവഴി നോൺസ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപാണ് രോഹിത് തട്ടിയത്. ഒൗട്ട് വിധിച്ച അംപയറുടെ മുന്നിലായിരുന്നു രംഗങ്ങൾ അരങ്ങേറിയത്. മത്സരത്തിനുപിന്നാലെ സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.