ഏകദിന ക്രിക്കറ്റിെൻറ ചരിത്രം ഇനി എന്തുമായിക്കോെട്ട, അതിൽ രോഹിത് ശർമയെന്ന ഇന്ത്യക്കാരെൻറ പേര് ഒരിക്കലും മായ്ച്ചുകളയാനാവില്ല. ഏകദിന ക്രിക്കറ്റിലെ അത്യപൂർവമായ ഡബിൾ സെഞ്ച്വറിയിൽ ആദ്യമായി ട്രിപ്പിൾ തികച്ചതിെൻറ റെക്കോർഡ് ഇനി ആർക്കും തിരുത്താനുമാവില്ല. ശ്രീലങ്കക്കെതിരെ സംഹാരമാടിയ രോഹിത് ശർമ തെൻറ കരിയറിലെ മൂന്നാം ഡബിൾ സെഞ്ച്വറിയോടെ റെക്കോർഡാണ് സ്വന്തമാക്കയാണ്.
കഴിവുണ്ടായിട്ടും കോഹ്ലിയുടെ പ്രശസ്തി രോഹിതിന് ലഭിച്ചിരുന്നില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ നായകനായപ്പോൾ പ്രതിഭ തെളിയിക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു രോഹിത് ശർമ്മക്ക് അത്. എന്നാൽ, ഒന്നാം ഏകദിനം ദയനീയമായി തോറ്റതോടെ കോഹ്ലിയെ തിരിച്ച് കൊണ്ടു വരണമെന്ന മുറവിളി ഉയർന്നു. പക്ഷേ, രണ്ടാം ഏകദിനത്തിലെ ഒരൊറ്റ ഇന്നിങ്സിലൂടെ മുഴുവൻ വിമർശനങ്ങളെയും നിഷ്പ്രഭമാക്കുകയാണ് രോഹിത് ചെയ്തത്.
നേരത്തെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയ റെക്കോർഡും ഇന്ത്യ മൽസരത്തിൽ മറികടന്നിരുന്നു . അഞ്ച് ഡബിൾ സെഞ്ച്വറികൾ കുറിച്ചാണ് ഇന്ത്യയുടെ റെക്കോർഡ് നേട്ടം. ആദ്യമായി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയത് സാക്ഷാൽ സചിൻ തെണ്ടുൽക്കർ ആയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സചിെൻറ പ്രകടനം. പിന്നീട് വീരേന്ദ്ര സെവാഗ് വിൻഡീസിനെതിരെ ഡബിൾ നേടി. അതിനു ശേഷം രോഹിത് ആസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയും ഡബിൾ സെഞ്ച്വറി നേടി.വിൻഡീസിെൻറ ക്രിസ് ഗെയ്ൽ സിംബാബ്വെക്കെതിരെയും ന്യുസിലാൻഡിെൻറ മാർട്ടിൻ ഗുപ്റ്റിൽ വെസ്റ്റിൻഡീസിനെതിരെയും ഡബിൾ സെഞ്ച്വറി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.