മെൽബൺ: ആസ്ട്രേലിയയുടെ വെറ്ററൻ പേസ് ബൗളർ പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് ആസ്ട്രേലിയൻ സ്ക്വാഡിലുള്ള സിഡിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്തംബറിൽ നടന്ന ആഷസ് പരമ്പരക്കു ശേഷം, ബോക്സിങ് ഡേ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും െപ്ലയിങ് ഇലവനിൽ ഇടം നേടിയില്ല. കളികഴിഞ്ഞതിനു പിന്നാലെ കോച്ച് ജസ്റ്റിൻ ലാംങറിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തിയാണ് വിരമിക്കൽ പ്രഖ്യാപനം. ആഷസിൽ ഹാട്രിക് നേടിയ ബൗളർ എന്ന പ്രത്യേകതയുമുണ്ട്. 2010ൽ ബ്രിസ്ബേനിൽ നടന്ന ടെസ്റ്റിൽ തെൻറ 26ാം പിറന്നാൾ ദിനത്തിലായിരുന്നു ഹാട്രിക് നട്ടേം.
67 ടെസ്റ്റിൽനിന്ന് 221 വിക്കറ്റുകൾ വീഴ്ത്തി. ഇൗ വർഷം ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പര ആസ്ട്രേലിയക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 20 ഏകദിനങ്ങളിലും രണ്ട് ട്വൻറി20യിലും മഞ്ഞ ജഴ്സിയണിഞ്ഞ സിഡിൽ ആഭ്യന്തര ടൂർണമെൻറുകളിൽ തുടർന്നും പന്തെറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.