കൊളംബോ: അടിമുടി നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് തോൽപിച്ച് ബംഗ്ലാദേശ് ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയുടെ ഫൈനലിൽ. അവസാന ഒാവറിലെ അഞ്ചാം പന്തിൽ കൂറ്റൻ സിക്സർ പറത്തി മഹ്മൂദുല്ല ബംഗ്ലാകടുവകളുടെ വിജയ നായകനായി മാറി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. 18 പന്തിൽ 43റൺസെടുത്ത മഹ്മൂദുല്ലയാണ് കളിയിലെ കേമൻ.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരാ യ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. അഞ്ചിന് 41 എന്ന നിലയിൽ തകർച്ചയിലായിരുന്ന ആതിഥേയരെ അർധ സെഞ്ച്വറി നേടിയ കുശാൽ പെരേരയും (61) തിസാര പെരേരയും (58) ചേർന്നാണ് കരകയറ്റിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒാപണർ ലിട്ടൻ ദാസിനെ (0) എളുപ്പം നഷ്ടമായെങ്കിലും തമിം ഇഖ്ബാൽ (50) മധ്യനിരക്കൊപ്പം നയിച്ചു. നാലിന് 100 കടന്നവർ പക്ഷേ, അപ്രതീക്ഷിതമായി തകർന്നടിഞ്ഞു. അവസാന ഒാവറിൽ 12 റൺസ് വേണമെന്നിരിക്കെ മുസ്തഫിസുർ (0) മടങ്ങി. പിന്നാലെ നോബാൾ വിളിക്കാത്തതിെൻറ പേരിൽ ഇരുടീമിലെയും താരങ്ങൾ വാഗ്വാദമാവുകയും ബംഗ്ലാദേശ് താരങ്ങൾ കളി ബഹിഷ്കരിക്കാനും ശ്രമിച്ചു. മാച്ച് ഒഫീഷ്യലുകളും ടീം മാനേജർമാരും അനുനയിപ്പിച്ച് വീണ്ടും ക്രീസിലെത്തിച്ച ശേഷമായിരുന്നു വെടിക്കെട്ട് ഷോ. അടുത്ത മൂന്ന് പന്തിൽ ബൗണ്ടറിയും സിക്സും ഒരു ഡബ്ളുമായി മഹ്മൂദുല്ല 12 റൺസടിച്ച് കളി ജയിച്ചു. ഇതോടെ ശ്രീലങ്കൻ സ്വാതന്ത്ര്യ വാർഷിക ട്രോഫി കടൽ കടക്കുമെന്നുറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.